ബംഗളൂരു: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നു ബിനീഷ് കോടിയേരിയെ പ്രത്യേക എൻഡിപിഎസ് കോടതി റിമാൻഡ് ചെയ്തു. ബിനീഷിനെ വീണ്ടും പരപ്പന അഗ്രഹാര ജയിലിലേക്ക് അയയ്ക്കും.

നാലു ദിവസമാണ് എൻസിബി ബിനീഷിനെ ചോദ്യംചെയ്തത്. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ഒക്ടോബർ 29നായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) ബിനീഷിനെ അറസ്റ്റ് ചെയ്തത്.


നിരവധി ദിവസങ്ങൾ ചോദ്യംചെയ്തശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റിയിരുന്നു. നവംബർ 17നാണ് എൻസിബി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബിനീഷിന്‍റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദിനെ എൻസിബി അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്. ബിനീഷിന്‍റെ ബിനാമിയെന്നു സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് ഇന്നലെ ഇഡി മുന്പാകെ ഹാജരായി.