സർജറി നടത്താൻ ആയുർവേദ ഡോക്ടർമാർക്ക് അനുമതി
സർജറി നടത്താൻ ആയുർവേദ ഡോക്ടർമാർക്ക് അനുമതി
Monday, November 23, 2020 12:17 AM IST
ന്യൂഡൽഹി: ജനറൽ സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നിർവഹിക്കുന്നതിന് ആയുർവേദ ഡോക്ടർമാർക്കു കേന്ദ്ര സർക്കാരിന്‍റെ അനുമതി. ശസ്ത്രക്രിയയ്ക്കു സമാനമായ 19 ചികിത്സകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 സർജറികൾ ആയുർവേദ ഡോക്ടർമാർക്ക് നിർവഹിക്കാമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അതേസമയം, കേന്ദ്രസർക്കാരിന്‍റെ തീരുമാനം ദുരന്തത്തിന്‍റെ കോക്‌ടെയിൽ ആണെന്നു വിശേഷിപ്പിച്ച് കടുത്ത എതിർപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തി.

ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗണ്‍സിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016 വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ ശസ്ത്രക്രിയാ പഠനവും ഉൾപ്പെടുത്തിയത്. പുതിയ വിജ്ഞാപന പ്രകാരം ഇഎൻടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താം.

ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ശല്യതന്ത്രയിൽ പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകൾക്കാണ് അനുമതി. ശാലാക്യതന്ത്രയിൽ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തെറപ്പി തുടങ്ങി 15 ചികിത്സകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ആയുർവേദ ഡോക്ടർമാർ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെ ങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിൽ മാറ്റം വരുത്തും.


25 വർഷത്തിലേറെയായി ആയുർവേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകൾ ചെറിയതോതിൽ നടക്കുന്നുണ്ടെ ന്നും അത് നിയമപരമാണെന്നു വ്യക്തമാക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ് പുതിയ വിജ്ഞാപനമെന്നും സെൻട്രൽ കൗണ്‍സിൽ ഓഫ് ഇന്ത്യൻ മെഡിസിൻ പ്രസിഡന്‍റ് പറഞ്ഞു.

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് പരിശീലനം നൽകില്ലെന്നും ആധുനിക വൈദ്യത്തെ പാരന്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഇതിനെതിരേ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.