കോവിഡ് വാക്സിൻ: അഞ്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്
കോവിഡ് വാക്സിൻ: അഞ്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്
Tuesday, November 24, 2020 12:35 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണവും പ്രതിരോധ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടവും ചർച്ച ചെയ്യാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ചർച്ച നടത്തും. വീഡിയോ കോണ്‍ഫറൻസിലൂടെ നടക്കുന്ന ചർച്ചയിൽ കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര, ഡൽഹി, രാജസ്ഥാൻ സംസ്ഥാന മുഖ്യമന്ത്രിമാർ സംബന്ധിക്കും.

കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളെന്ന നിലയിലാണ് അഞ്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നേരിട്ടു ചർച്ച നടത്തുന്നതെന്ന് കേന്ദ്രസർക്കാരിലെ ഉന്നതർ വിശദീകരിച്ചു. രാജ്യത്തെ വാക്സിൻ പരീക്ഷണങ്ങളിൽ ചിലത് അന്തിമഘട്ടത്തിലാണ്. ഇന്ത്യൻ നിർമിത കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് അടിയന്തര അംഗീകാരം നൽകുന്നതു സംബന്ധിച്ച ചില കാര്യങ്ങളും മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി അറിയിച്ചേക്കും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

ഇതോടൊപ്പം ഫൈസർ, മൊഡേണ അടക്കമുള്ള അമേരിക്കൻ അന്താരാഷ്‌ട്ര മരുന്നു കന്പനികളും വാക്സിൻ വിതരണത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി വരുകയാണ്. അമേരിക്കൻ കന്പനികളുടെ വിജയസാധ്യത 95 ശതമാനത്തിലേറെയാണെന്നാണ് റിപ്പോർട്ട്. വിദേശ വാക്സിനുകളുടെ ലഭ്യത, വില, ഗുണനിലവാരം എന്നിവയും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ട്.


രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പരമാവധി വേഗം പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാക്കുകയാണു ലക്ഷ്യം. എന്നാൽ സാധാരണക്കാർക്കു കൂടി താങ്ങാവുന്നതാകണം വാക്സിൻ. പാവപ്പെട്ടവർക്കു സൗജന്യമായി വാക്സിൻ നൽകണമെന്നു മുഖ്യമന്ത്രിമാർ യോഗത്തിൽ ആവശ്യപ്പെട്ടേക്കും. കോവിഡ് വ്യാപനം തടയുന്നതോടൊപ്പം സ്കൂളുകൾ, കോളജുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ചും പ്രാദേശിക ലോക്ക്ഡൗണുകൾ വീണ്ടും ഏർപ്പെടുത്തുന്നതിനെക്കുറിച്ചും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ നിർദേശങ്ങൾ ഉയർന്നേക്കും.
ഇന്ത്യയിൽ 1.34 ലക്ഷം പേർ കോവിഡ് മൂലം മരിച്ചുവെന്നാണു കണക്കുകൾ.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.