സമരത്തിലുറച്ച് ഡൽഹിക്കു ചുറ്റും കർഷകർ തന്പടിക്കുന്നു
സമരത്തിലുറച്ച്  ഡൽഹിക്കു ചുറ്റും കർഷകർ തന്പടിക്കുന്നു
Sunday, November 29, 2020 12:18 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് കർഷകർ രാജ്യതലസ്ഥാനത്തേക്ക് ഇരച്ചെത്തുന്നു.

പോലീസ് ചൂണ്ടിക്കാട്ടിയ സമരവേദിയിലേക്കു പോകാൻ വിസമ്മതിച്ച് ആയിരക്കണക്കിനു കർഷകരാണ് ഡൽഹി-ഹരിയാന അതിർത്തികളിൽ തന്പടിച്ചിരിക്കുന്നത്. ഡൽഹി ജന്തർമന്ദറിൽ തന്നെ സമരം ചെയ്യണമെന്നാണ് ഭൂരിപക്ഷം കർഷക സംഘടനകളുടെയും ആവശ്യം. എന്നാൽ, തലസ്ഥാന അതിർത്തികൾ സ്തംഭിപ്പിച്ചു സമരം നടത്തിയാലേ കേന്ദ്രം ഇടപെടൂ എന്നു ചില കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

സമരവേദി തെരഞ്ഞെടുക്കുന്ന തീരുമാനത്തിനായി മുപ്പത് കർഷക സംഘടനകളുടെ നേതാക്കളാണ് ഡൽഹി അതിർത്തിയിൽ യോഗം ചേർന്നത്. ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ എത്തിയ കർഷകരെ ഗാസിയാബാദ് അതിർത്തിയിലെ യുപി ഗേറ്റിൽ പോലീസ് തടഞ്ഞതോടെ ഇന്നലെ രാത്രി വീണ്ടും സംഘർഷമുണ്ടായി.

അതേസമയം, സർക്കാർ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്കു സമരക്കാർ മാറിയാൽ ഡിസംബർ മൂന്നിനു മുന്പ് ചർച്ച ആകാമെന്നും പ്രശ്നപരിഹാരമുണ്ടാക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെയും ആവർത്തിച്ചു.


‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം മറന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ നേരിടാൻ ജവാന്മാരെ ഇറക്കിയിരിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഇതിനിടെ, ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകർക്കെതിരേ ഹരിയാന സർക്കാർ വധശ്രമത്തിനു കേസ് ചുമത്തി. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന അധ്യക്ഷൻ ഗുർണാം സിംഗ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. ഡൽഹി ചലോ മാർച്ചിനെ തുടക്കം മുതൽ ബലം പ്രയോഗിച്ച് അടിച്ചമർത്തി ഡൽഹിയിലേക്കു കടക്കുന്നത് തടയാനാണ് ഹരിയാന സർക്കാർ ശ്രമിച്ചത്.

കർഷകമാർച്ചിന് നേതൃത്വം നൽകുന്നവരിൽ പഞ്ചാബിൽനിന്നുള്ള ചില ഭീകരവാദികളുണ്ടെന്നും തെളിവ് സഹിതം ഇക്കാര്യം പുറത്തു കൊണ്ടുവരുമെന്നും പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്തെത്തി.

പഞ്ചാബിലെ കർഷകരെ അപമാനിക്കുകയും പോലീസിനെ അഴിച്ചുവിടുകയും ചെയ്ത ഖട്ടർ മാപ്പ് പറയുന്നതുവരെ അദ്ദേഹവുമായി സംസാരിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.

നടനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ പിതാവുമായ യോഗ് രാജ് സിംഗ് ഇന്നലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.