നിയമം പിൻവലിക്കാതെ പിന്മാറില്ലെന്നു കർഷകർ
നിയമം പിൻവലിക്കാതെ പിന്മാറില്ലെന്നു കർഷകർ
Tuesday, December 1, 2020 12:30 AM IST
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ മൂന്നെണ്ണവും പിൻവലിക്കാതെ പ്രക്ഷോഭത്തിൽനിന്നു പിന്മാറുന്ന പ്രശ്നമില്ലെന്ന് സംയുക്തമായി കർഷ സംഘടനകൾ. ഡൽഹി-ഹരിയാന അതിർത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് വിവിധ കർഷക സംഘടനാ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ല. ഡിസംബർ ഒന്നിന് യോഗം ചേരുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല. ഇത് പഞ്ചാബിൽനിന്നുള്ള കർഷകരുടെ പ്രശ്നമല്ല. രാജ്യമെന്പാടുമുള്ള കർഷർക്കുവേണ്ടിയാണ് ഈ സമരം നടക്കുന്നത്. ചർച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. എന്നാൽ, നിരുപാധികമായ ചർച്ചയ്ക്കു മാത്രമേ തങ്ങൾ തയാറാകൂ എന്നു കർഷകസംഘടനകൾ വ്യക്തമാക്കി.


പഞ്ചാബിൽനിന്നുള്ള കർഷകരാണ് സമരത്തിന്‍റെ നേതൃനിരയിൽ. പഞ്ചാബിലെ 130 കർഷക സംഘടനകളാണ് പ്രതിദിനം യോഗം ചേർന്ന് സമരപരിപാടിൾ ആസൂത്രണം ചെയ്യുന്നത്.
പോലീസ് ചൂണ്ടിക്കാട്ടിയ ബുറാഡിയിലെ സമരസ്ഥലത്തേക്ക് നിലവിൽ പോകില്ല. അതൊരു തുറന്ന ജയിൽ പോലെയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ശുചിത്വം ഉൾപ്പടെയുള്ള കാര്യങ്ങൾ ബുറാഡിയിൽ ഉറപ്പു നൽകിയാൽ പിന്നീട് അക്കാര്യം പരിഗണിക്കാമെന്നും കർഷകസംഘടനാ നേതാക്കൾ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.