കോവിഡ് സെസിനു നീക്കം
കോവിഡ് സെസിനു നീക്കം
Tuesday, January 12, 2021 12:44 AM IST
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടെ ജനങ്ങൾക്ക് അധികഭാരമായി കേന്ദ്രബജറ്റിൽ കോവിഡ് സെസ് ഏർപ്പെടുത്താൻ നീക്കം. പെട്രോൾ, ഡീസൽ കസ്റ്റംസ് തീരുവയ്ക്കു പുറമെ പുതുതായി മറ്റൊരു സെസ് കൂടി പിരിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. കോവിഡ് വാക്സിൻ വിതരണത്തിനായി ചെലവാകുന്ന 60,000- 65,000 കോടി രൂപ അടക്കം കോവിഡ് പ്രതിരോധത്തിനായി സർക്കാരിനുണ്ടായ ചെലവുകളും സാന്പത്തിക ഞെരുക്കവും മറികടക്കാൻ സെസ് വേണമെന്നാണു നിർദേശം.

കോവിഡ് സെസിന്‍റെ കാര്യം കേന്ദ്രം ചർച്ച ചെയ്യുന്നുണ്ടെന്ന് ഉന്നതരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. സെസ് എത്രയെന്നും ഏതൊക്കെ മേഖലകളിൽ നിന്നു പിരിക്കണമെന്നും സംബന്ധിച്ച തീരുമാനം ബജറ്റിൽ പ്രഖ്യാപിക്കും.

നികുതികൾ കൂട്ടാതെ കേന്ദ്രസർക്കാരിനു പെട്ടെന്നു വരുമാനം കൂട്ടാൻ സെസ് സഹായിക്കും. അതിലേറെ കേന്ദ്ര സെസിലൂടെ കിട്ടുന്ന വരുമാനം സംസ്ഥാന സർക്കാരുകളുമായി പങ്കുവയ്ക്കേണ്ടതില്ല എന്നതും സെസ് ഏർപ്പെടുത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു.

16-ാം തീയതി ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യ ഘട്ടമായി മൂന്നു കോടി ആരോഗ്യ പ്രവർത്തകർക്കാകും കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുക. വാക്സിന്‍റെ ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. എന്നാൽ വാക്സിൻ വിതരണം, കേടുകൂടാതെ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള ചെലവുകൾ, നഴ്സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ പരിശീലനം തുടങ്ങിയ ചെലവുകൾ സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നാണു കേന്ദ്ര നിലപാട്.

കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ കേന്ദ്രബജറ്റ് അവതരിപ്പിക്കും. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 29ന് പാർലമെന്‍റ് ബജറ്റ് സമ്മേളനം തുടങ്ങും. രാജ്യത്തെ സന്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളും വിശകലനം ചെയ്യുന്ന സാന്പത്തിക സർവേ അന്നു തന്നെ പാർലമെന്‍റിൽ സമർപ്പിക്കും.


ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയാകും ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാർച്ച് എട്ടു മുതൽ ഏപ്രിൽ എട്ടുവരെയാണ്. ബജറ്റിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു പാസാക്കും. പുതിയ നിയമനിർമാണങ്ങളും സമ്മേളനത്തിലുണ്ടാകും.

കടലാസില്ലാത്ത ആദ്യബജറ്റ്

ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ആദ്യമായി ഇത്തവണ ബജറ്റ് അച്ചടി ഉണ്ടാകില്ല. ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാകും ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. കോവിഡിന്‍റെ പശ്ചാത്തലത്തിൽ നൂറോളം ജീവനക്കാർ രണ്ടാഴ്ചയോളം ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ബജറ്റ് അച്ചടി ഉപേക്ഷിച്ചത്. പകരം ഇന്‍റർനെറ്റിലൂടെ ബജറ്റ് രേഖകൾ എംപിമാർക്കും പത്രലേഖകർക്കും പൊതുജനങ്ങൾക്കും ലഭ്യമാകും.

രാജ്യസഭ രാവിലെ, ഉച്ചകഴിഞ്ഞ് ലോക്സഭ

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് രാവിലെയും വൈകുന്നേരവുമായി തിരിച്ച് ദിവസവും അഞ്ചു മണിക്കൂർ വീതമാകും പാർലമെന്‍റ് സമ്മേളിക്കുക. രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ രാജ്യസഭയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെ ലോക്സഭയുമാകും പ്രവർത്തിക്കുക. എന്നാൽ, പാർലമെന്‍റ് സമ്മേളനം തുടങ്ങുന്ന ജനുവരി 29ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഇരുസഭകളിലെയും പരമാവധി അംഗങ്ങൾക്കു രാവിലെ പ്രവേശനം നൽകിയേക്കും. ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ലോക്സഭയാകും രാവിലെ സമ്മേളിക്കുക.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.