കുടുംബവാഴ്ച ജനാധിപത്യത്തിന്‍റെ ശത്രു: മോദി
കുടുംബവാഴ്ച ജനാധിപത്യത്തിന്‍റെ ശത്രു: മോദി
Wednesday, January 13, 2021 12:21 AM IST
ന്യൂഡൽഹി: കുടുംബവാഴ്ചയാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശത്രു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ യൂത്ത് പാർലമെന്‍റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബപ്പേരിനെ ആധാരമാക്കി തെരഞ്ഞെടുപ്പ് വിജയിക്കുന്ന കാലം കഴിഞ്ഞു. എന്നിട്ടും ഈ കുടുംബവാഴ്ചയുടെ അസ്വാസ്ഥ്യം ഇപ്പോഴും മാറിയിട്ടില്ല. രാഷ്‌ട്രീയ കുടുംബവാഴ്ച രാജ്യത്തെ മുന്നോട്ടു നയിക്കുകയെന്നതിന് പകരം സ്വയവും ആ കുടുംബത്തെയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കും. ഇതാണ് ഇന്ത്യയിലെ സാമൂഹിക അഴിമതിയുടെ സുപ്രധാനമായ കാര്യമെന്നും മോദി പറഞ്ഞു.

അഴിമതി പൈതൃകമായിരിക്കുന്ന ആളുകളുടെ അഴിമതി ജനങ്ങൾക്ക് ഭാരമായി മാറി. കുടുംബബന്ധങ്ങൾക്കുപരിയായി രാജ്യം സത്യസന്ധതയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും മികച്ച പ്രവർത്തനത്തിൽ മാത്രമേ കാര്യമുള്ളുവെന്നു സ്ഥാനാർഥികൾക്കും മനസിലായി. കുടുംബവാഴ്ചാ സംവിധാനത്തിന്‍റെ വേരറക്കാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. യുവാക്കളോട് രാഷ്‌ട്രീയത്തിലേക്കു കടന്നുവരാൻ ഉദ്ബോധിപ്പിച്ച പ്രധാനമന്ത്രി അവരുടെ വരവ് കുടുംബവാഴ്ചാ രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നും ഉറപ്പുനൽകി.


രാജ്യത്തെ യുവജനങ്ങളോട് നിസ്വാർഥമായും സൃഷ്ടിപരമായും രാഷ്‌ട്രീയത്തിൽ സംഭാവനകൾ നൽകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മറ്റേതൊരു മേഖലയിലേതും പോലെ അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന വലിയ മാധ്യമമാണ് രാഷ്‌ട്രീയവും. അതുകൊണ്ട് യുവാക്കളുടെ സാന്നിധ്യം രാഷ്‌ട്രീ യത്തിൽ ഏറ്റവും നിർണായകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സത്യസന്ധരായ ആളുകൾക്ക് സേവനത്തിനും, ധർമനീതിയില്ലാത്ത പ്രവർത്തനങ്ങളാണ് രാഷ്‌ട്രീയമെന്ന പഴയ മനോഗതികളെ മാറ്റുന്നതിനുമുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി യുവജനങ്ങൾക്ക് ഉറപ്പുനൽകി. സത്യസന്ധതയും പ്രകടനവുമാണ് ഇന്ന് ഈ കാലഘട്ടത്തിന്‍റെ അനിവാര്യത.

നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് അനിവാര്യമാണ്. അതിന് നിങ്ങൾ രാഷ്‌ട്രീയത്തിൽ ചേരുക. സ്വാമി വിവേകാനന്ദനിൽ നിങ്ങൾക്ക് മഹാനായ ഒരു മാർഗദർശനമുണ്ട്. അദ്ദേഹത്തിന്‍റെ പ്രചോദനത്തിലൂടെ നമ്മുടെ യുവജനങ്ങൾരാഷ്‌ട്രീയത്തിൽ ചേരുകയാണെങ്കിൽ രാജ്യം ശക്തിപ്പെടുമെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.