ചൈന-പാക് അച്ചുതണ്ട് ഭീഷണി: കരസേനാ മേധാവി
ചൈന-പാക് അച്ചുതണ്ട്  ഭീഷണി: കരസേനാ മേധാവി
Wednesday, January 13, 2021 12:52 AM IST
ന്യൂഡൽഹി: ചൈനയും പാക്കിസ്ഥാനും ചേർന്നു ശക്തമായ ദ്വിമുഖ ഭീഷണിയാണു സൃഷ്ടിക്കുന്നതെന്നു കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷത്തിന് അയവില്ലെന്നും പ്രധാന മേഖലകളിലെ സൈനിക സാന്നിധ്യത്തിൽ കുറവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചു ബോധ്യമുണ്ട്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണ്. പാക്കിസ്ഥാൻ തീവ്രവാദത്തെ പുൽകുന്നതു തുടരുകയാണ്. ഭീകരതയോട് ഇന്ത്യക്ക് യാതൊരു സഹിഷ്ണുതയുമില്ല. എപ്പോൾ, എവിടെ, എങ്ങനെ പ്രതികരിക്കണമെന്ന് ഇന്ത്യ തീരുമാനിക്കും. ഇത്തരത്തിൽ വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. ചർച്ചകളിലൂടെ അതിർത്തി തർക്കം പരിഹരിക്കാൻ ശ്രമിക്കും: കരസേനാ ദിനത്തിനു മുന്നോടിയായി ഇന്നലെ നടത്തിയ വാർഷിക പത്രസമ്മേളനത്തിൽ ജനറൽ എം.എം. നരവനെ വിശദീകരിച്ചു.

പാക്കിസ്ഥാൻ- ചൈന കൂട്ടുകെട്ടിന്‍റെ ഭീഷണി ഒഴിവാക്കാൻ കഴിയില്ല. സൈനിക, സൈനികേതര മേഖലകളിൽ ചൈനയും പാക്കിസ്ഥാനും തമ്മിൽ സഹകരണം വർധിച്ചുവരുകയാണ്. അതിനാൽ ദ്വിമുഖ ഭീഷണി നേരിടാൻ ഇന്ത്യൻ സേന തയാറെടുത്തിട്ടുണ്ട്. രാഷ്‌ട്രം നേരിടുന്ന ഏതു ഭീഷണിയും നേരിടാൻ പൂർണമായും തയാറാണ്- നരവനെ പറഞ്ഞു.


ചൈനീസ് പട്ടാളം എല്ലാ വർഷവും പരിശീലനത്തിനായി അതിർത്തിയിലെത്താറുണ്ട്. ശൈത്യകാലമാകുന്പോൾ പരിശീലനം പൂർത്തിയാക്കി മടങ്ങും. ടിബറ്റൻ താഴ്‌വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് അവർ മടങ്ങിപ്പോയെന്നു കരുതാം. എന്നാൽ, അതിർത്തിയിലെ സംഘർഷ മേഖലകളിലെ സൈനിക സാന്നിധ്യത്തിൽ ഇന്ത്യയും ചൈനയും കുറവു വരുത്തിയിട്ടില്ലെന്നു കരസേനാ മേധാവി പറഞ്ഞു. കരസേനയുടെ ആധുനികവത്കരണത്തിന് പദ്ധതികൾ പൂർത്തിയാക്കി വരുകയാണ്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ വെല്ലുവിളികൾ നേരിടാനാകും. അതിർത്തി മേഖലകളിൽ സേനാ വിമാനങ്ങൾ പറത്തുന്നതിനു വനിതാ ഓഫീസർമാരെ നിയോഗിക്കും. ജൂലൈ മുതൽ ഇതിനായി പരിശീലനം തുടങ്ങുമെന്നും നരവനെ പറഞ്ഞു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.