പാക് അതിർത്തിയിൽ നാലാമത്തെ രഹസ്യതുരങ്കം
പാക് അതിർത്തിയിൽ  നാലാമത്തെ രഹസ്യതുരങ്കം
Sunday, January 24, 2021 12:12 AM IST
ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ നാലാമത്തെ രഹസ്യതുരങ്കം കണ്ടെത്തി. ജമ്മു കാഷ്മീരിലെ കഠുവ ജില്ലയിലെ ഹീരാനഗർ സെക്ടറിലുള്ള അന്താരാഷ്‌ട്ര അതിർത്തിയിലാണു 150 മീറ്റർ നീളവും മൂന്നടി വ്യാസവും 30 അടി താഴ്ചയിലുമുള്ള തുരങ്കം അതിർത്തിരക്ഷാസേനയായ ബിഎസ്എഫ് പുതുതായി കണ്ടെത്തിയത്.

ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനായുള്ള നിരവധി തുരങ്ക പാതകളാണു പാക്കിസ്ഥാൻ സൈന്യവും ഭീകര ഗ്രൂപ്പുകളും ഉണ്ടാക്കിയതെന്നു വ്യക്തമായി. ആറു മാസത്തിനിടെ പാക് അതിർത്തിയിൽ കണ്ടെത്തിയ നാലാമത്തെയും രണ്ടാഴ്ചയ്ക്കിടെ കണ്ടെത്തിയ രണ്ടാമത്തെയും തുരങ്കമാണണിത്. ജനുവരി 13നാണ് ഇതേ മേഖലയിലെ ബോബിയാൻ ഗ്രാമത്തിൽ മറ്റൊരു തുരങ്കം ബിഎസ്എഫ് കണ്ടെത്തിയത്. അതിർത്തിക്കപ്പുറത്ത് പാക്കിസ്ഥാനിലെ ഷക്കർഗഡ് പ്രദേശം ഭീകരപരിശീലന കേന്ദ്രമാണ്. ആറു മുതൽ എട്ടു വർഷം മുന്പ് നിർമിച്ചതാണ് ഇന്നലെ കണ്ടെത്തിയ പുതിയ തുരങ്കമെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടിയത്.


ആറു വർഷത്തിലേറെയായി നിരവധി ഭീകരർക്ക് നുഴഞ്ഞുകയറാൻ തുരങ്കം സഹായിച്ചിരിക്കാമെന്നതിനാൽ വലിയൊരു കണ്ടെത്തലാണുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജെയ്ഷെ മുഹമ്മദ് കമാൻഡർ കാസിം ജാനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മേഖലയിലെ ഭീകരപരിശീലന കേന്ദ്രം നടത്തുന്നതെന്നാണ് ഇന്ത്യക്കുകിട്ടിയ വിവരം. 2016ലെ പത്താൻകോട്ട് വ്യോമകേന്ദ്രത്തിലെ ആക്രമണത്തിനു പിന്നിലെ മുഖ്യപ്രതിയാണിയാൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.