പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനു ഭീഷണി
പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനു ഭീഷണി
Tuesday, January 26, 2021 12:34 AM IST
പുതുച്ചേരി: പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്‍റുമായ നമശിവായം രാജിവച്ചു. ഇദ്ദേഹത്തോടൊപ്പം ഉസുഡു മണ്ഡലത്തിൽനിന്നുള്ള എംഎൽഎ തീപ്പൈന്തനും കോൺഗ്രസിൽനിന്നും രാജിവച്ചു. ഇരുവരും ബിജെപിയിൽ ചേരുമെന്നാണ് സൂചന.

ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതുച്ചേരി സർക്കാരിനെ സമ്മർദത്തിലാക്കി മന്ത്രിയുടെയും എംഎൽഎയുടെയും രാജി. രണ്ടുപേരുടെ രാജിയോടെ 30 അംഗ നിയമസഭയിൽ സ്പീക്കറുൾപ്പെടെ കോൺഗ്രസിന്‍റെ അംഗബലം 12 ആയി കുറഞ്ഞു. കൂറുമാറ്റനിരോധന നിയമപ്രകാരം കോൺഗ്രസ് എംഎൽഎ എൻ.ദാനവേലുവിനെ കഴിഞ്ഞ ജൂലൈയിൽ അയോഗ്യനാക്കിയിരുന്നു. മൂന്ന് അംഗങ്ങളുള്ള ഡിഎംകെയുടെയും ഒരു സ്വതന്ത്രന്‍റെയും പിന്തുണ കോൺഗ്രസിനുണ്ട്. അതിനാൽത്തന്നെ ഭരണം തുടരാനാകുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ. പ്രതിപക്ഷത്ത് ഓൾ ഇന്ത്യ എൻആർ കോൺഗ്രസിന് ഏഴു സീറ്റും എഡിഎംകെയ്ക്ക് മൂന്നും സീറ്റുകളാണുള്ളത്. ബിജെപിക്ക് രണ്ട് നോമിനേറ്റഡ് അംഗങ്ങളുമുണ്ട്.

ബിജെപിയിൽ ചേരാൻ നീക്കം നടത്തുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് ഏതാനും നാളുകളായി നമശിവായത്തെ പാർട്ടിപരിപാടികളിൽനിന്ന് അകറ്റിനിർത്തിയിരുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് നമശിവായത്തെ സസ്പെൻഡ് ചെയ്തതായി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എ.വി.സുബ്രഹ്മണ്യൻ ഇന്നലെ രാവിലെ അറിയിച്ചതിനുപിന്നാലെയാണ് മന്ത്രി നമശിവായവും എംഎൽഎയും രാജി പ്രഖ്യാപിച്ചത്.


മുഖ്യമന്ത്രി നാരായണസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ലഫ്.ഗവർണർ കിരൺ ബേദിയുമായും തുടരുന്ന ഏറ്റുമുട്ടൽ രാഷ്‌ട്രീയത്തിന്‍റെ പരിണതഫലം പുതുച്ചേരിയിലെ ജനം നാളുകളായി അനുഭവിക്കുകയാണെന്ന് പാർട്ടിയധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച രാജിക്കത്തിൽ നമശിവായം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും തന്നെ അകറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈമാസം 31ന് പുതുച്ചേരിയിൽ ബിജെപി സംഘടിപ്പിക്കുന്ന റാലിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുക്കുന്നുണ്ട്. ഈ റാലിയിൽ നവശിവായവും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഒരേ മുന്നണിയിൽപ്പെട്ടവരാണെങ്കിലും കോൺഗ്രസും ഡിഎംകെയും തമ്മിൽ അത്രനല്ല ബന്ധമല്ല നിലവിലുള്ളത്. കേന്ദ്രസർക്കാരിന്‍റെ കാർഷികനിയമങ്ങൾക്കെതിരേ ഇരുപാർട്ടികളും വേറിട്ടാണ് സമരം സംഘടിപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമമാരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.