എൽഗാർ പരിഷത് കേസ്; ആരോഗ്യസ്ഥിതി പരിഗണിച്ച് വരവര റാവുവിനു ജാമ്യം
എൽഗാർ പരിഷത് കേസ്; ആരോഗ്യസ്ഥിതി പരിഗണിച്ച്  വരവര റാവുവിനു ജാമ്യം
Tuesday, February 23, 2021 1:20 AM IST
മുംബൈ: ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത് കേസിൽ വിപ്ലവകവി വരവര റാവുവിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ബോംബെ ഹൈക്കോടതി ആറുമാസത്തെ ജാമ്യം അനുവദിച്ചു. പ്രശ്നത്തിൽ കാഴ്ചക്കാരനായി നോക്കിനിൽക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

എൺപത്തിരണ്ടുകാരനായ വരവര റാവുവിന്‍റെ ആരോഗ്യം കസ്റ്റഡിക്കാലത്തു മോശമായതായും ജസ്റ്റീസ് എസ്.എസ്. ഷിൻഡെയും ജസ്റ്റീസ് മനീഷ് പിതാലെയും അടങ്ങുന്ന ബെഞ്ച് വിലയിരുത്തി.ജാമ്യകാലാവധിയിൽ എൻഐഎ കോടതിയുടെ അധികാരപരിധിക്കുള്ളിൽ താമസിക്കണമെന്നു വരവര റാവുവിനു കോടതി നിർദേശം നൽകുകയും ചെയ്തു. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ജാമ്യം നൽകേണ്ടെന്ന എൻഐഎ കോടതിയുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.


മുംബൈയിലെ തലോജ ജയിലിൽ കഴിഞ്ഞിരുന്ന വരവര റാവുവിനെ രോഗത്തെത്തുടർന്ന് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.