കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലേക്കു കേന്ദ്രസംഘം
കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലേക്കു കേന്ദ്രസംഘം
Thursday, February 25, 2021 2:14 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ മൂന്നംഗ ഉന്നതതല സംഘത്തെ അയച്ചു. ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്‍റെ വ്യാപനം വർധിച്ചതോടെയാണ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയച്ചത്. രോഗവ്യാപനം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഏഴു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചിട്ടുമുണ്ട്. അതിനിടെ, കോവിഡ് വാക്സിനേഷന്‍റെ രണ്ടാംഘട്ടം മാർച്ച് ഒന്നു മുതൽ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ജമ്മു കാഷ്മീർ എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഓരോ സംഘത്തെയും നയിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ആരോഗ്യ വകുപ്പുമായി ചേർന്ന് കേന്ദ്രസംഘം സ്ഥിതിഗതികൾ വിലയിരുത്തും.

വൈറസ് വ്യാപനം വർധിക്കുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വൈറസ് വ്യാപനം നടക്കുന്ന ജില്ലകളിൽ ഉൾപ്പെടെ നിരന്തരം സ്ഥിതിഗതികൾ വിലയിരുത്തണമെന്നും സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലായി കണ്ടെ ത്തിയ സംസ്ഥാനങ്ങളിൽ ആർടി-പിസിആർ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. പോസിറ്റീവായി കണ്ടെത്തുന്നവരുമായി സന്പർക്കം പുലർത്തിവരെയും കർശനമായി കണ്ടെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.


അതിനിടെ, രാജ്യത്ത് കോവിഡ് വാക്സിനേഷന്‍റെ രണ്ടാംഘട്ടം മാർച്ച് ഒന്നു മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കോവിഡ് വാക്സിനേഷൻ സ്വകാര്യ ആശുപത്രികൾ വഴിയും നൽകാം. സ്വകാര്യ സ്ഥാപനങ്ങൾ വഴി നടത്തുന്ന കോവിഡ് വാക്സിൻ വിതരണത്തിന് പണം ഈടാക്കാം. എന്നാൽ, ഇതു സംബന്ധിച്ച മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും രണ്ടോ മൂന്നാ ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

രണ്ടാംഘട്ടത്തിൽ അറുപത് വയസിനു മുകളിലുള്ളവർക്കുള്ള വാക്സിൻ വിതരണമാണ് ആരംഭിക്കുന്നത്. ഇതോടൊപ്പം മറ്റ് അസുഖങ്ങൾ ഉള്ള 45 വയസിനു മുകളിൽ പ്രായമായവർക്കും മാർച്ച് ഒന്നു മുതൽ കോവിഡ് വാക്സിൻ നൽകും. ഈ രണ്ടുവിഭാഗങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾ വഴി സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുകയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ ഇരു വിഭാഗങ്ങളിലുമായി ഏഴു ലക്ഷം പേർക്കാണ് പതിനായിരം സർക്കാർ സ്ഥാപനങ്ങൾ വഴി വാക്സിൻ വിതരണം ചെയ്യുന്നത്. രണ്ടാംഘട്ടത്തിലും കോവിൻ ആപ്പ് വഴി സ്വയം രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ ലഭിക്കുക.

മറ്റ് അസുഖങ്ങൾ ഉള്ള 45 വയസിനു മുകളിലുള്ളവർ വാക്സിൻ ലഭിക്കുന്നതിന്‍റെ അടിസ്ഥാന മാനദണ്ഡങ്ങൾ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാൻസർ, കിഡ്നി രോഗം, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ ഉള്ളവരെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.