ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കു മീതെ നിയന്ത്രണവല
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കു മീതെ നിയന്ത്രണവല
Friday, February 26, 2021 12:56 AM IST
ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് മീതെ നിയന്ത്രണ വല വിരിച്ച് കേന്ദ്ര സർക്കാർ. ഓണ്‍ലൈൻ വാർത്താ പോർട്ടലുകൾ അടക്കം സമൂഹമാധ്യമങ്ങൾ, ഒടിടി (ഓവർ ദ ടോപ്) ഡിജിറ്റൽ പ്ലാറ്റ് ഫോമുകളെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിനും കീഴിലാക്കുന്ന ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്‌ലൈൻസ് ഫോർ ഇന്‍റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ് 2021 ആണ് ഇന്നലെ പുറത്തിറക്കിയത്. കോഡ് ഓഫ് എത്തിക്സ് എന്നതിൽ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാധ്യമപ്രവർത്തന ചട്ടങ്ങളും ഉൾപ്പെടും. ഡിജിറ്റൽ ന്യൂസ് മീഡിയ ഈ ചട്ടങ്ങൾ പാലിക്കണം.

പുതിയ വാർത്താ വെബ്സൈറ്റുകൾ വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പുതിയൊരു നിയമം കൊണ്ടുവരികയല്ല, മറിച്ച് നിലവിലുള്ള ഐടി നിയമത്തെ പരിഷ്കരിച്ചു ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് കൊണ്ടു വരുകയാണെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ അധിക്ഷേപകരമോ വിവാദപരമോ ആയ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനകം നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണു പുതിയ നിയന്ത്രണം.

അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ കന്പനികൾ വിവരം നൽകണം. സോഷ്യൽ മീഡിയയ്ക്ക് ഇന്ത്യയിൽ ഇരട്ടത്താപ്പ് പ്രകടിപ്പിക്കാനാകില്ലെന്നു പുതിയ മാർഗനിർദേശങ്ങൾ വിശദീകരിക്കവേ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

രജിസ്ട്രേഷൻ നിർബന്ധമാക്കുന്നില്ലെങ്കിലും ഒടിടി, ഓണ്‍ലൈൻ പോർട്ടലുകൾ തങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറാകണമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കറും പറഞ്ഞു. പ്രസ്തുത വിവരങ്ങൾ ആരായാൻ സർക്കാരിന് അധികാരം നൽകുന്നതാണ് പുതിയ മാർഗരേഖ.
നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും പ്രത്യേക സമിതിയുണ്ട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിലായിരിക്കും ഈ സമിതി പ്രവർത്തിക്കുക.

ലൈംഗികത, അക്രമം, നഗ്നത,പ്രേക്ഷക ന്‍റെ പ്രായപൂർത്തി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കങ്ങളെ തരം തിരിക്കും. ഏതെങ്കിലും തരത്തിലുള്ള പരാമർശങ്ങളോ ദൃശ്യങ്ങളോ പ്രസ്തുത നിയമങ്ങളെ ലംഘിക്കുന്നു എന്നു കണ്ടെത്തിയാൽ അവ ബ്ലോക്ക് ചെയ്യുന്നതിനായി സർക്കാർ നിയന്ത്രിത സമിതിക്കു കൈമാറാനും ഉത്തരവ് ഇറക്കാൻ നിർദേശിക്കാനും ഈ സമിതിക്ക് അധികാരമുണ്ട്.


ഒടിടി പ്ളാറ്റ്ഫോമുകളിൽ 13വയസിനു മുകളിലുള്ളവർക്കുള്ളത്, പതിനാറ് വയസിനു മുകളിലുള്ളവർക്കുള്ളത്, എ ഗണത്തിൽ പെടുന്നത് എന്നിവ വേർതിരിക്കണം. മുതിർന്നവർക്കുള്ള വിഭാഗത്തിൽപെട്ട ഉള്ളടക്കങ്ങൾ കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും മാതാപിതാക്കളുടെ നിയന്ത്രണത്തിനും സംവിധാനം വേണം.

കോടതിയുടെയോ സർക്കാരിന്‍റെയോ ഉത്തരവ് പ്രകാരം അപകീർത്തികരമായ ഉള്ളടക്കത്തിനു രൂപം നൽകിയ വ്യക്തിയുടെ വിവരങ്ങൾ കൈമാറാൻ സോഷ്യൽമീഡിയ തയാറാവണം. ചട്ടങ്ങൾ ലംഘിച്ചുള്ള പോസ്റ്റുകൾ ഇന്ത്യയിൽ ആരാണ് ആദ്യം പങ്കുവച്ചതിന്‍റെ വിവരങ്ങൾ നൽകണം. ഉപയോക്താക്കൾക്ക് പരാതി നൽകാനുള്ള നന്പർ വിജ്ഞാപനം ചെയ്യും.

ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പോർട്ടലുകളിലും പരാതി പരിഹാര സംവിധാനം രൂപം നൽകും. സ്വയം നിയന്ത്രിത സംവിധാനം ഒരുക്കും.ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഡിജിറ്റൽ പോർട്ടലുകളുടെയും സുതാര്യത ഉറപ്പാക്കാൻ വിരമിച്ച സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിക്കു രൂപം നൽകും.

ഒടിടി പ്ലാറ്റ്ഫോം

ഓവർ ദ ടോപ് എന്നതിന്‍റെ ചുരുക്കെഴുത്താണ് ഒടിടി. കേബിൾ നെറ്റ്‌വർക്ക് വഴിയല്ലാതെ, ഇന്‍റർനെറ്റ് വഴി ഉപഭോക്താവിന് ടിവി പ്രോഗ്രാമുകൾ / സിനിമകൾ തുടങ്ങിയവ എത്തിച്ചു നൽകുന്ന സംവിധാനമാണ് ഒടിടി. കംപ്യൂട്ടർ/സ്മാർട്ട് ഫോൺ/ സ്മാർട്ട് ടിവി എന്നിവ ഉപയോഗിച്ച് ഒടിടി നെറ്റ്‌വർക്കിലെ/പ്ലാറ്റ്ഫോമിലെ പ്രോഗ്രാമുകൾ കാണാം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്സ്റ്റാർ, എച്ച്ബിഒ നൗ തുടങ്ങിയവ പ്രശസ്തമായ ഒടിടി പ്ലാറ്റ്ഫോമുകളാണ്. കേബിൾ നെറ്റ്‌വർക്ക് പോലെ ഒടിടിയും പണമടച്ചാണു വരിക്കാരാവേണ്ടത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.