മുല്ലപ്പെരിയാർ: പരിസരവാസികളുടെ ഹർജി രണ്ടാഴ്ചയ്ക്കുശേഷം
മുല്ലപ്പെരിയാർ: പരിസരവാസികളുടെ ഹർജി രണ്ടാഴ്ചയ്ക്കുശേഷം
Wednesday, March 3, 2021 1:11 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മേൽനോട്ടത്തിനായി സുപ്രീംകോടതി നിയോഗിച്ച സമിതി കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ നൽകിയ ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോക്ടർ ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസി മോൾ ജോസ് എന്നിവരാണ് ഹർജി നൽകിയത്. 2014 ലെ ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെന്‍റേഷൻ സ്കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേൽനോട്ട സമിതിയാണെന്ന് ഹർജിയിൽ പറയുന്നു.


സമിതി ഇത് ചെയ്യുന്നില്ല. കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേരുന്നില്ല. അതിനാൽ ഉപസമിതികൾ പിരിച്ചുവിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ജസ്റ്റീസ് ആർ.എഫ്. നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.