പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജൻസികളിലും സിസിടിവി ഉത്തരവ് നടപ്പാക്കാത്ത സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ വിമർശനം
പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജൻസികളിലും സിസിടിവി ഉത്തരവ് നടപ്പാക്കാത്ത സർക്കാരുകൾക്ക്  സുപ്രീം കോടതിയുടെ വിമർശനം
Saturday, March 6, 2021 1:57 AM IST
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും രാജ്യവ്യാപകമായി പോലീസ് സ്റ്റേഷനുകളിലും നിശ്ചിത സമയ പരിധിക്കുള്ളിൽ സിസി ടിവി സ്ഥാപിക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതു സംബന്ധിച്ച് ഉത്തരവ് നടപ്പാക്കുന്നതിൽ അലംഭാവം കാണിച്ചതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കോടതി രൂക്ഷമായി വിമർശിച്ചു. ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം രാജ്യത്തെ പൗരൻമാരെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ നിർദേശമാണ് സുപ്രീംകോടതി നൽകിയിരുന്നതെന്ന് ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, ബി.ആർ. ഗവായ്, ഹൃഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി നിർദേശപ്രകാരം സിസി ടിവി സ്ഥാപിക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്ന സമയ പരിധി മുതിർന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ സിദ്ധാർഥ് ദവേ ഇന്നലെ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, സംസ്ഥാനങ്ങൾ ഇക്കാര്യം നടപ്പാക്കുന്നതിൽ കൃത്യമായ പദ്ധതിയില്ലാതെ അലംഭാവം കാണിച്ചതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

മാർച്ച് രണ്ട് മുതൽ ഉള്ള കാലയളവിൽ നാലു മാസത്തിനകം സംസ്ഥാനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ സിസി ടിവി സ്ഥാപിക്കുന്നതിനുള്ള ബഡ്ജറ്റ് വിഹിതം വകയിരുത്തണം. അതിന് ശേഷം ഇന്നലെ മുതൽ അഞ്ചു മാസത്തിനുള്ളിൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസി ടിവികൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിക്കും കൂടുതൽ സമയം നൽകി.

സംസ്ഥാനത്തിന്‍റെ വ്യാപ്തി പരിഗണിച്ച് കൂടുതൽ സമയം അനുവദിക്കണം എന്ന യുപി സർക്കാരിന്‍റെ ആവശ്യം കോടതി പരിഗണിച്ചു. ബജറ്റിൽ തുക വകയിരുത്തുന്നതിന് മൂന്ന് മാസവും നടപ്പാക്കുന്നതിന് ആറു മാസവും കൂടുതൽ അനുവദിച്ചിട്ടുണ്ട്. പദ്ധതി എന്നു നടപ്പാക്കുമെന്നു പോലും വ്യക്തമാക്കാതിരുന്ന ബിഹാർ സർക്കാരിനെ വിമർശിച്ച കോടതി ഒൻപത് മാസത്തെ സമയം അനുവദിച്ചു. മഹാരാഷ്‌ട്ര സർക്കാരിനോട് വിഷയത്തിൽ ആറ് ആഴ്ചയ്ക്കകം പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാഷ്മീരിന്‍റെ സത്യവാങ്മൂലത്തിലും സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.


സിബിഐ, എൻഐഎ, എൻസിബി ഉൾപ്പടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസി ടിവി സ്ഥാപിക്കുന്നത് സംബന്ധിച്ച് കൂടതൽ സമയം ആരാഞ്ഞ കേന്ദ്രസർക്കാരിനെയും കോടതി വിമർശിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത പദ്ധതി നടപ്പാക്കുന്നതിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം സങ്കീർണതകളേക്കാൾ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളുടെ പേരിലാണ് തങ്ങൾക്ക് കൂടുതൽ കരുതലും ആശങ്കയും ഉള്ളതെന്നാണ് ജസ്റ്റീസ് ആർ.എഫ് നരിമാൻ പറഞ്ഞത്. പദ്ധതി നടത്തിപ്പിനുള്ള തുക വകയിരുത്തിയത് ഉൾപ്പടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രം പത്തു ദിവസത്തെ സമയം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനാണ് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും നൈറ്റ് വിഷനും ഓഡിയോ റിക്കാർഡിംഗും ഉള്ള സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള മാർഗനിർദേശം സുപ്രീംകോടതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.