തെരഞ്ഞെടുപ്പിനിടെ അക്രമം : ബംഗാളിലേക്കു കൂടുതൽ കേന്ദ്രസേന
തെരഞ്ഞെടുപ്പിനിടെ അക്രമം : ബംഗാളിലേക്കു കൂടുതൽ കേന്ദ്രസേന
Monday, April 12, 2021 1:09 AM IST
ന്യൂഡൽഹി: നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിൽ അരങ്ങേറിയ വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അഭ്യർഥനപ്രകാരം 71 കന്പനി സായുധസേനയെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നേരത്തേ 1000 കന്പനി കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. പോളിംഗ് നടപടികൾ തടസപ്പെടാതിരിക്കാനാണ് സേനാവിന്യാസമെന്നു മന്ത്രാലയം അറിയിച്ചു.


ഇതുപ്രകാരം 12 കന്പനി സിആർപിഎഫ്, 33 കന്പനി ബിഎസ്എഫ്, 13 കന്പനി ഐടിബിപി, നാലു കന്പനി സിഐഎസ്എഫ്, ഒന്പതു കന്പനി എസ്എസ്ബി എന്നീ സേനാവിഭാഗങ്ങളാണ് തെരഞ്ഞെടുപ്പു സുരക്ഷയ്ക്കായി ബംഗാളിലെത്തുക.

കേന്ദ്രസേനയെ വിന്യസിക്കുന്നതുസംബന്ധിച്ച് ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍റെ അറിയിപ്പു ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.