മമതയ്ക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക്
മമതയ്ക്ക് 24 മണിക്കൂർ പ്രചാരണ വിലക്ക്
Tuesday, April 13, 2021 1:00 AM IST
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു 24 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്ച രാത്രി എട്ടുമുതൽ ചൊവ്വാഴ്ച രാത്രി എട്ടുവരെയാണു നിരോധനം. കേന്ദ്രസേനയ്ക്കെതിരേ നടത്തിയ പരാമർശം, മുസ്‌ലിം വോട്ടിനെക്കുറി ച്ചുള്ള പരാമർശം എന്നിവയാണ് പ്രചാരണവിലക്കിനു കാരണമായത്. പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണു മമതയുടെ പ്രസ്താവനയെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ വിലയിരുത്തി.

കൂച്ച് ബെഹാറിൽ ശനിയാഴ്ച നാലു പേർ സിഐഎസ്എഫിന്‍റെ വെടിയേറ്റു മരിച്ചിരുന്നു. സിഐഎസ്എഫ് നടത്തിയതു വംശഹത്യയാണെന്നു മമതയുടെ പ്രസ്താവിച്ചിരുന്നു.

സംഭവത്തിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനെതിരേ രൂക്ഷമായി മമത പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം(എംസിസി-മോഡൽ കോഡ് ഓഫ് കോണ്‍ഡക്ട്) മോദി കോഡ് ഓഫ് കോണ്‍ഡക്ട് ആക്കി മാറ്റാൻ കമ്മീഷൻ തയാറാവണമെന്നും പോളിംഗ് ഉദ്യോഗസ്ഥർ കണ്ടു നിൽക്കെ സിതാൽകുച്ചിയിലെ പോളിംഗ് ബൂത്തിൽ അരങ്ങേറിയ കൂട്ടക്കുരുതിക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കുറ്റക്കാരണെന്നും മമത പറഞ്ഞിരുന്നു.


തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിക്കെതിരെ ഇന്നു കോൽക്കത്ത ഗാന്ധി മൂർത്തിയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനു ധർണ നടത്തുമെന്നു മമത ബാനർജി അറിയിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്‍റേതു ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണെന്ന് മമത ട്വിറ്ററിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.