സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം ഉടൻ
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം ഉടൻ
Monday, May 31, 2021 12:09 AM IST
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടാകും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു വിശദമായ അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി അറിയിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്നു റിപ്പോർട്ടുണ്ട്. വിദ്യാർഥികളുടെ ഒൻപത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാർക്ക് പരിഗണിച്ച് ഇന്‍റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്. 19 വിഷയങ്ങളിൽ ഓഗസ്റ്റിൽ പരീക്ഷ നടത്തുന്നതു സംബന്ധിച്ചു നിർദേശം സിബിഎസ്ഇയും കേന്ദ്രസർക്കാരും മുന്നോട്ടു വച്ചിരുന്നു.

പരീക്ഷയുടെ സമയദൈർഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിർദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂർ അവരവരുടെ സ്കൂളുകളിൽതന്നെ പരീക്ഷയെഴുതണമെന്നതാണ് ആ നിർദേശം. എന്നാൽ, കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്ഇ)ബോർഡ് അഫിലിയേഷൻ ഉള്ള സ്കൂളുകളോട്, നിലവിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ പതിനൊന്നാം ക്ലാസിൽ നേടിയ ശരാശരി മാർക്ക് വിവരങ്ങൾ ശേഖരിച്ചു നൽകണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ ഏഴു വരെയാണ് ഇത്തരത്തിൽ മാർക്ക് വിവരങ്ങൾ നൽകാൻ സ്കൂളുകൾക്കു നൽകിയിരിക്കുന്ന സമയം.

സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്നു വാദം കേൾക്കും. ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വർ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. വിദ്യാർഥികളുടെ ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകുമെന്നും അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നിർണായകമാണെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ നേരത്തേ പ്രതികരിച്ചത്.

ചില സംസ്ഥാനങ്ങളും പരീക്ഷകളുടെ ദൈർഘ്യം വെട്ടിക്കുറയ്ക്കണമെന്നു നേരത്തേ മുതൽ ആവശ്യപ്പെട്ടിരുന്നു. മറ്റു ചില സംസ്ഥാനങ്ങൾ വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകിയശേഷം പരീക്ഷ നടത്താമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്. പരീക്ഷക്കാര്യത്തിൽ തീരുമാനമെടുക്കാൻ മേയ് 21, 23 തീയതികളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന സർക്കാരുകളുമായി യോഗം ചേർന്നിരുന്നു. മേയ് 23നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ചു നടന്ന യോഗത്തിൽ മുഖ്യമന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിമാരും സംസ്ഥാന ചീഫ് സെക്രട്ടറിമാരും പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.