വാക്സിൻ: സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത് വെറും 17 ശതമാനം
വാക്സിൻ: സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത് വെറും 17 ശതമാനം
Sunday, June 13, 2021 12:59 AM IST
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ മാസം വാങ്ങിയ 1.29 കോടി ഡോസ് വാക്സിനിൽ വെറും 22 ലക്ഷം ഡോസ് മാത്രമേ ഉപയോഗിച്ചുള്ളൂവെന്നു കേന്ദ്രസർക്കാർ കണക്ക്. കോവിഡ് വാക്സിൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ കൈവശമുള്ളതിന്‍റെ 17 ശതമാനം മാത്രമാണു വിതരണം ചെയ്തത്.

കഴിഞ്ഞ മാസം മൊത്തം 7.4 കോടി ഡോസ് വാക്സിനാണു രാജ്യത്താകെ ലഭ്യമാക്കിയത്. ഇതിൽ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികൾക്കു നീക്കി വച്ചിരുന്നു. ഇന്ത്യയിലാകെയുള്ള സ്വകാര്യ ആശുപത്രികൾ 1.29 കോടി ഡോസ് വാങ്ങിയെങ്കിലും 22 ലക്ഷം ഡോസ് മാത്രമേ ഉപയോഗിച്ചുള്ളൂവെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പിൽ വിശദീകരിച്ചു.


സർക്കാർ ആശുപത്രികളിൽ സൗജന്യമായി കിട്ടുന്ന വാക്സിന്, സ്വകാര്യ ആശുപത്രികളിൽ വലിയ തുക മുടക്കേണ്ടിവരുന്നതാണ് ഇതിനു കാരണമെന്നാണു വിലയിരുത്തൽ. സ്വകാര്യ ആശുപത്രികൾക്കു നൽകിയ വാക്സിനിൽ ചെറിയ ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തിയതെന്ന മാധ്യമവാർത്തകളെ തുടർന്നാണു കേന്ദ്രസർക്കാർ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
സ്വകാര്യ ആശുപത്രികൾക്കു നൽകിയ 25 ശതമാനം വാക്സിനിൽ 7.5 ശതമാനം മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂവെന്ന പത്രവാർത്ത ശരിയല്ലെന്നു അവകാശപ്പെടുന്ന സർക്കാരിന്‍റെ കുറിപ്പിലാണു 17 ശതമാനമേ ഉപയോഗിച്ചുള്ളൂവെന്ന കണക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.