യുഡിഎഫ് കണ്‍വീനർ: തീരുമാനം നീളുന്നു
യുഡിഎഫ് കണ്‍വീനർ: തീരുമാനം നീളുന്നു
Wednesday, June 16, 2021 2:04 AM IST
ന്യൂഡൽഹി: യുഡിഎഫ് കണ്‍വീനർ സ്ഥാനത്തേക്കു തീരുമാനം എടുത്തിട്ടില്ലെന്നു കോണ്‍ഗ്രസ് ഹൈക്കമാൻഡ്. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നു നാലു മാസം തികയുന്നതിനു മുന്പേ മാറ്റിയ പ്രഫ. കെ.വി. തോമസിന്‍റെ കാര്യത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആകും ഇനി തീരുമാനമെടുക്കുകയെന്നും ഉന്നത നേതൃത്വം വ്യക്തമാക്കി.

ഡൽഹിയിലുള്ള കെ.വി. തോമസ് ഇന്നലെ എഐസിസി ആസ്ഥാനത്തെത്തി കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവറുമായി ചർച്ച നടത്തി. എ.കെ. ആന്‍റണി, കെ.സി. വേണുഗോപാൽ എന്നിവരുമായി ടെലിഫോണിലും തോമസ് സംസാരിച്ചു. പതിവുള്ള ചർച്ചകളാണു നടന്നതെന്നു തോമസ് പറഞ്ഞു. ശനിയാഴ്ച കേരളത്തിലെത്തുന്പോൾ സംസ്ഥാന നേതൃത്വവുമായി താരീഖ് ചർച്ചകൾ നടത്തും.

കെ.വി. തോമസിനു പുറമെ കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. രാഘവൻ തുടങ്ങിയ പേരുകളാണ് യുഡിഎഫ് കണ്‍വീനർ സ്ഥാനത്തേക്ക് ഉയരുന്നത്. പാർട്ടിക്കു വേണ്ടി വർഷങ്ങളോളം പോരാടിയ ഇവർക്ക് അർഹമായ പദവികൾ ഇനിയും നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. ഹൈക്കമാൻഡ് നിർദേശിച്ചാൽ തുടരുമെന്നതാണ് എം.എം. ഹസന്‍റെ നിലപാട്. വി.ഡി. സതീശൻ യുഡിഎഫ് ചെയർമാനായതിനാൽ ന്യൂനപക്ഷ സമുദായത്തിൽ നിന്നൊരാളെ കണ്‍വീനറാക്കുന്നതു മുന്നണിയുടെ കെട്ടുറപ്പിനു കൂടുതൽ സഹായകമാകുമെന്നതാണു പൊതുധാരണ.


കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് സതീശന്‍റെയും താത്പര്യവും എഐസിസി പരിഗണിച്ചേക്കും. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവരെ ഇരുട്ടിൽ നിർത്തുന്നതിനോട് മുസ‌്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ ഘടകകക്ഷികൾക്കു യോജിപ്പില്ല. എന്നാൽ തെരഞ്ഞെടുപ്പുവിജയം അടക്കം പ്രവർത്തനമികവു തെളിയിച്ചവരും ജനകീയ സ്വാധീനവുമുള്ളവരെ നേതൃത്വത്തിലേക്കു കൊണ്ടുവരാതെ കോണ്‍ഗ്രസിന് പഴയ ശക്തി നേടാനാകില്ലെന്നാണു കേരളത്തിലെ പ്രമുഖ നേതാക്കളുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.