ഫലം ജൂലൈ 31നകം ; മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്ത്
ഫലം ജൂലൈ 31നകം  ; മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്ത്
Friday, June 18, 2021 12:56 AM IST
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ജൂലൈ 31നകം പ്രഖ്യാപിക്കുമെന്നു സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. 10, 11, 12 ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും മൂല്യനിർണയം. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്തവർക്കു വേണ്ടി പ്രത്യേകം പരീക്ഷ നടത്തും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ 20നകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

അതേസമയം, വിദ്യാർഥികളുടെ ആറു വർഷത്തെ മാർക്കിന്‍റെ അടിസ്ഥാനത്തിലാകും മൂല്യനിർണയം നടത്തുകയെന്ന് ഐസിഎസ്ഇ വ്യക്തമാക്കി. ജൂലൈ 31നകം ഫലപ്രഖ്യാപനം നടത്തുമെന്ന് ഇരു ബോർഡുകളും കോടതിയെ അറിയിച്ചു.

രണ്ട് ബോർഡുകളും മൂല്യനിർണയത്തിനായി തയാറാക്കിയ മാർഗരേഖയ്ക്ക് കോടതി അംഗീകാരം നൽകി. മൂല്യനിർണയം സംബന്ധിച്ച് വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ സംവിധാനം വേണമെന്ന കോടതി നിർദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു.
10,11 ക്ലാസുകളിലെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനം വീതവും 12-ാം ക്ലാസിലെ യൂണിറ്റ്, പ്രീ ബോർഡ് പരീക്ഷകളുടെ 40 ശതമാനം വെയ്റ്റേജും കണക്കാക്കി മാർക്ക് നിശ്ചയിക്കുമെന്ന് സിബിഎസ്ഇക്കു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.


എല്ലാ സ്കൂളിലും അഞ്ച് പേരടങ്ങുന്ന റിസൾട്ട് കമ്മിറ്റി ഉണ്ടാക്കും. ഇവർ തയാറാക്കുന്ന മാർക്ക് സിബിഎസ്ഇയുടെ മോഡറേഷൻ കമ്മിറ്റി പരിശോധിക്കും. മുൻ വർഷങ്ങളിൽ സ്കൂളിലെ വിദ്യാർഥികൾക്കു ലഭിച്ച മാർക്കിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മോഡറേഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക. അന്തിമ ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനുശേഷം പരീക്ഷ എഴുതാൻ അവസരമുണ്ടാക്കും.

ഈ സ്കീം പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത വിദ്യാർഥികളെ എസൻഷ്യൽ റിപ്പീറ്റ് അഥവാ കംപാർട്ട്മെന്‍റ് കാറ്റഗറിയായി കണക്കാക്കുമെന്നും കെ.കെ. വേണുഗോപാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.