കേരളത്തിന്‍റെ കാര്യത്തിൽ ആശങ്ക: കേന്ദ്രം
കേരളത്തിന്‍റെ കാര്യത്തിൽ  ആശങ്ക: കേന്ദ്രം
Monday, July 5, 2021 12:47 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്പോഴും കേരളത്തിൽ പ്രതിദിന കേസുകളുടെ എണ്ണം 12,000 മുകളിൽ തുടരുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

രാജ്യമാകെ പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനവും ഡൽഹിയിൽ 0.13 ശതമാനവും ആയപ്പോഴും കേരളത്തിൽ പത്തു ശതമാനത്തിനു മുകളിൽ തുടരുന്നതു ശുഭസൂചനയല്ല. ഇന്ത്യയിൽ 43,071 പുതിയ കേസുകളും 955 മരണവുമാണ് ഇന്നലെ റിപ്പോർട്ടു ചെയ്തത്. കൊറോണ വൈറസിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം ആശങ്കാജനകമായി തുടരുകയാണെന്ന് ഐസിഎംആർ ശാസ്ത്രജ്ഞർ വ്യക്തമാക്കി.


വാക്സിനേഷനും മാസ്കുകളുമാണ് ഇതിനെതിരായ മികച്ച പ്രതിരോധം. കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരേക്കാൾ കോവിഡ് നെഗറ്റീവ് ആയ ശേഷം വാക്സിൻ സ്വീകരിച്ചവർക്കു കൂടുതൽ പ്രതിരോധശേഷി ലഭിക്കുമെന്നും ഐസിഎംആർ അറിയിച്ചു.
കോവിഡ് മൂന്നാം തരംഗം ഒക്ടോബർ, നവംബർ മാസത്തോടെ ഉച്ചസ്ഥായിലെത്തിയേക്കുമെന്ന് കോവിഡ് പാനലിലെ ശാസ്ത്രജ്ഞൻ മനീന്ദ്ര അഗർവാൾ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.