അംഗപരിമിതർക്കു സംവരണത്തിന് അർഹതയുണ്ടെന്നു സുപ്രീംകോടതി
അംഗപരിമിതർക്കു സംവരണത്തിന് അർഹതയുണ്ടെന്നു സുപ്രീംകോടതി
Tuesday, July 6, 2021 1:13 AM IST
ന്യൂഡൽഹി: അംഗപരിമിതി ഉള്ളവർക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം സംവരണത്തിനും ജോലിയിലെ സ്ഥാനക്കയറ്റത്തിനും അർഹതയുണ്ടെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച കേരള ഹൈക്കോടതി വിധി ചോദ്യംചെയ്തു സമർപ്പിച്ച ഹർജി ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, ആർ. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. എന്നാൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നതിലുള്ള പ്രായോഗിക പ്രയാസങ്ങളെക്കുറിച്ച് സർക്കാരിന് പ്രത്യേക നിവേദനം നൽകാൻ കോടതി നിർദേശിച്ചു.

കേരള ഹൈക്കോടതിയുടെ വിധി നിയമപരമാണെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അംഗപരിമിതിയുള്ളവർക്ക് എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും സംവരണവും സ്ഥാനക്കയറ്റവും നൽകേണ്ടതുണ്ട്. പാർലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു ബാധ്യതയുണ്ടെന്നു സുപ്രീംകോടതി ചൂണ്ട ിക്കാട്ടി. പാർലമെന്‍റ് പാസാക്കിയ നിയമത്തിനു വിരുദ്ധമായി സർക്കാരിന് ഉത്തരവിറക്കാനാകില്ല. എന്നാൽ 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെ മുൻകാല പ്രാബല്യത്തോടെ ഇതു നടപ്പാക്കണമെന്ന ഉത്തരവിനെക്കുറിച്ചു സർക്കാരിനു ഹർജിക്കാർ നിവേദനം നൽകാവുന്നതാണ്.


1995ലെ പേഴ്സണ്‍സ് ഓഫ് ഡിസ്എബിലിറ്റീസ് നിയമം റദ്ദാക്കി പകരം പാസാക്കിയ 2016ലെ നിയമത്തിൽ പഴയ നിയമത്തിൽ നടപ്പാക്കിയ കാര്യങ്ങൾ തുടർന്നാൽ മതിയെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. കോടതിയുടെ നിലപാടിനെത്തുടർന്ന് എൻഎസ്എസും കത്തോലിക്കാ മാനേജ്മെന്‍റുകളും നൽകിയ ഹർജി പിൻവലിച്ചു. എൻഎസ്എസിനുവേണ്ട ി മുതിർന്ന അഭിഭാഷകൻ വി. ഗിരിയും കത്തോലിക്കാ മാനേജ്മെന്‍റുകളുടെ കണ്‍സോർഷ്യത്തിനുവേണ്ടി അഡ്വ. റോമി ചാക്കോയും ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.