സോണിയയുടെയും മകളുടെയും മോചനം ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയിൽ
സോണിയയുടെയും മകളുടെയും മോചനം ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയിൽ
Tuesday, August 3, 2021 12:43 AM IST
ന്യൂഡൽഹി: ഐഎസിൽ ചേർന്നശേഷം കീഴടങ്ങി അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന കാസർഗോഡ് സ്വദേശിനി സോണിയ സെബാസ്റ്റ്യനെ (ആയിഷ) മോചിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരണം എന്ന ആവശ്യവുമായി പിതാവ് വി.ജെ. സെബാസ്റ്റ്യൻ ഫ്രാൻസിസ് സുപ്രീംകോടതിയിൽ.

അമേരിക്കൻ പിന്തുണയുള്ള അഫ്ഗാൻ പോലീസിനു കീഴടങ്ങിയശേഷം സോണിയയും ഏഴു വയസുള്ള മകളും അവിടെ ജയിലിൽ കഴിയുകയാണ്. ഇവരെ സ്വദേശത്തേക്കു മടക്കിക്കൊണ്ടു വരണം എന്ന ആവശ്യം നിരാകരിക്കുന്ന കേന്ദ്ര സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നു സെബാസ്റ്റ്യന്‍റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണിതെന്നും ഹർജിയിൽ പറയുന്നു.

ഭീകര സംഘടനയിൽ പെട്ടുപോയ വനിതകളുടെ കാര്യത്തിൽ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഭീകരപ്രവർത്തനത്തിൽ സജീവ പങ്കാളികൾ അല്ലാത്തതിനാൽ അവർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് നിലപാടാണ് പല രാജ്യങ്ങളും സ്വീകരിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പത്തു വയസിൽ താഴെയുള്ള സോണിയയുടെ മകൾ ഭീകരവാദത്തിന്‍റെ ഇര മാത്രമാണ്. അതിനാൽ കുട്ടിയെ മാതാവിനൊപ്പം സ്വദേശത്തേക്ക് എത്തിക്കണമെന്നാണ് സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നത്.


കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് 2016ൽ ഇന്ത്യയും അഫ്ഗാനുമായി ഉണ്ടാക്കിയ കരാറിന്‍റെ കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അഭിഭാഷകരായ രഞ്ജിത് മാരാർ, ലക്ഷ്മി എൻ. കൈമൾ എന്നിവർ മുഖേനയാണ് സെബാസ്റ്റ്യൻ ഹർജി നൽകിയിരിക്കുന്നത്.

ഐഎസിൽ ചേരുന്നതിനായി ഇന്ത്യ വിട്ടു പോയതിന് പിന്നാലെ സോണിയയ്ക്കെതിരേ യുഎപിഎ ചുമത്തിയിരുന്നു. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു. ക്രൈസ്തവ കുടുംബത്തിൽ ജനിച്ച സോണിയ എൻജിനിയറിംഗ് പഠന കാലത്ത് അബ്ദുള്ള അബ്ദുൾ റഷീദ് എന്നയാളുമായി പരിചയപ്പെട്ടു. പിന്നീട് ബാംഗ്ലൂരിൽ എംബിഎ പഠനത്തിനായി പോയപ്പോഴാണ് ഇയാളുടെ സ്വാധീനത്തിൽ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തിയത്. എന്നാൽ, ഇക്കാര്യങ്ങൾ എല്ലാംതന്നെ മാതാപിതാക്കളിൽനിന്നു മറച്ചു വയ്ക്കുകയും ചെയ്തു.

പിന്നീട്, 2010ലാണ് സോണിയ മതം മാറി ആയിഷ ആയ വിവരം മാതാപിതാക്കൾ അറിയുന്നത്. മാതാപിതാക്കൾ ശക്തമായി എതിർത്തപ്പോൾ ഇവർ അബ്ദുൾ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് ഐസിസിൽ ചേരാനായി മുംബൈ വിമാനത്താവളത്തിലൂടെ ഇന്ത്യ വിടുകയും അഫ്ഗാനിസ്ഥാനിലെ നംഗ്രഹാർ പ്രവിശ്യയിൽ എത്തുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.