ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി
ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി
Wednesday, August 4, 2021 12:48 AM IST
ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആന്‍ഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റാണ് ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.

സ്കോളർഷിപ്പിൽ മുൻപുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയതോടെ ആനുകൂല്യം ലഭിച്ചിരുന്ന ആയിരക്കണക്കിനു മുസ്‌ലിം വിദ്യാർഥികളെ ഇത് പ്രതികൂലമായി ബാധിച്ചു. ക്രൈസ്തവ വിഭാഗം ഉൾപ്പടെ മറ്റു സമുദായങ്ങൾക്ക് സ്കോളർഷിപ്പിനായി സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കുന്നുണ്ട്. അടുത്തിടെയും പത്തു കോടി രൂപ ചെലവാക്കിയിരുന്നു. 80:20 അനുപാതം മറ്റ് സമുദായങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. സച്ചാർ സമിതിയുടെയും പാലോളി സമിതിയുടെയും ശിപാർശ പ്രകാരം മുസ്‌ലിം സമുദായത്തിന്‍റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. അതിനാൽ ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള വേർതിരിവ് മനസിലാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നു.

ക്രൈസ്തവ സമുദായത്തിലെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് സംസ്ഥാന സർക്കാർ ജസ്റ്റീസ് ജെ.ബി കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. ക്രൈസ്തവർക്കിടയിൽ പിന്നാക്ക അവസ്ഥ ഉണ്ടെന്ന് പ്രസ്തുത സമിതി കണ്ടെത്തിയാൽ സർക്കാരിന് അവർക്കായി പ്രത്യേക പദ്ധതികൾ രൂപീകരിക്കാം എന്നും ഹർജിയിൽ പറ യുന്നു.

അതേസമയം, തടസ ഹർജിയുമായി കേരള കൗണ്‍സിൽ ഓഫ് ചർച്ചസും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്ന് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.