ഇന്ത്യയിൽ ഉടൻ ബൂസ്റ്റർ ഡോസ് ആവശ്യമില്ല: ഐസിഎംആർ
ഇന്ത്യയിൽ ഉടൻ ബൂസ്റ്റർ ഡോസ് ആവശ്യമില്ല: ഐസിഎംആർ
Wednesday, September 15, 2021 1:10 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിനു ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും രണ്ടു ഡോസ് വാക്സിൻ നൽകുക എന്നതാണ് സർക്കാരിന്‍റെ പ്രധാന ലക്ഷ്യം. അതിനിടെ പൊതു ആരോഗ്യരംഗത്ത് ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെക്കുറിച്ചു ചർച്ച പോലും നടത്തേണ്ട കാര്യമില്ലെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാണെന്നും ബൂസ്റ്റർ ഡോസുകളുടെ ആവശ്യമില്ലെന്നും ആരോഗ്യമേഖലയിലെ ആധികാരിക പ്രസിദ്ധീകരണമായി ലാൻസെറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ ഇപ്പോഴും കോവിഡ് രണ്ടാം തരംഗത്തിന്‍റെ മധ്യത്തിലാണ് നിൽക്കുന്നത്. ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നു കരുതുന്നില്ല. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിനും മുകളിലുള്ള മുപ്പതോളം ജില്ലകളുണ്ടെന്നും ബൽറാം ഭാർഗവ പറഞ്ഞു. ഈ വർഷം ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനു തയാറായാൽ വരും കാലങ്ങളിൽ കുറച്ചുകൂടി ആഘോഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

എന്നാൽ, ഐസിഎംആറിന്‍റെ ഭുവനേശ്വർ കേന്ദ്രംകൂടി ഉൾപ്പെട്ട ഒരു പഠനത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു മൂന്നോ നാലോ മാസം കഴിയുന്പോൾ ശരീരത്തിൽ ആന്‍റിബോഡിയുടെ അളവ് കുറവ് വരുന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ ബൂസ്റ്റർ ഡോസ് വേണ്ടിവരുമെന്നാണ് സർക്കാർ സ്ഥാപനങ്ങളുമായി തന്നെ ചേർന്ന് അവർ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയത്.

ബൂസ്റ്റർ ഡോസ് നൽകാനുള്ള പദ്ധതി ഉടൻ ആരംഭിക്കുകയോ നിലവിലുള്ള വാക്സിനുകൾ പരിഷ്കരിക്കുകയോ വേണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇന്ത്യയിൽ ഇപ്പോൾ ബൂസ്റ്റർ ഡോസിന്‍റെ ആവശ്യം തന്നെ ഇല്ല എന്നാണ് ഐസിഎംആർ മേധാവി തന്നെ തറപ്പിച്ചുപറയുന്നതും.


രാജ്യത്ത് കൗമാര പ്രായക്കാർക്ക് ഇംഗ്ലണ്ടിലെ മാതൃകയിൽ വാക്സിൻ നൽകുമെന്നാണ് ഡോ. ബൽറാം ഭാർഗവ പറഞ്ഞത്. 12 വയസിനും 18 വയസിനും ഇടയിലുള്ള ആളുകൾക്കായുള്ള വാക്സിൻ സൈക്കോവ് - ഡിക്ക് ഡ്രഗ്സ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ പദ്ധതി രൂപീകരിക്കുന്നത്.

ഈ പ്രായപരിധിയിൽ പെടുന്നവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഒന്നിലധികം ഘട്ടങ്ങളിലായിട്ടാകും വാക്സിനേഷൻ നടത്തുക. ഈ വർഷം അവസാനത്തോടെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകുന്നതിനായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ആദ്യഘട്ടത്തിൽ 18-17 പ്രായത്തിൽ ഉള്ളവർക്കും പിന്നീട് 17-16, 16-15 എന്ന രീതിയിലായിരിക്കും കൗമാരക്കാർക്കു വാക്സിൻ നൽകുക. ഇന്ത്യയിൽ ഇതുവരെ ഏകദേശം 75 കോടി വാക്സിനുകളാണ് വിതരണം ചെയ്തത്. പതിനെട്ടു വയസിനു മുകളിലുള്ള മുഴുവൻ ജനസംഖ്യയുടെ അറുപത് ശതമാനവും ആദ്യഡോസ് എടുത്തുകഴിഞ്ഞു.

എന്നാൽ പൂർണമായും വാക്സിനേഷൻ ചെയ്യപ്പെട്ടവർ മൊത്തം ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ്. ഈ വിടവ് നികത്തുന്നതിനുള്ള ശ്രമങ്ങൾ ഐസിഎംആറിന്‍റെ നേതൃത്വത്തിൽ ഇപ്പോൾ നടത്തിവരികയാണ്. പ്രായപൂർത്തിയായവർക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും ഐസിഎംആർ മേധാവി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.