ആശങ്കകളുടെ റണ്‍വേയിൽ ശബരിമല വിമാനത്താവളം
ആശങ്കകളുടെ റണ്‍വേയിൽ ശബരിമല വിമാനത്താവളം
Tuesday, September 21, 2021 12:46 AM IST
ന്യൂഡൽഹി: ആറൻമുളയിലും ചെറുവള്ളി എസ്റ്റേറ്റിലും വിമാനത്താവളത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുന്നിൽ വെല്ലുവിളികൾ.

ശബരിമല വിമാനത്താവളം സംബന്ധിച്ചു കേരള സർക്കാർ ചുമതലപ്പെടുത്തിയ ലൂയി ബർഗർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച ടെക്നിക്കൽ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ടിലും അനുബന്ധ രേഖകളിലും സ്ഥലം സർവേയറോ കെഎസ്ഐഡിസി അധികൃതരോ ഒപ്പുവച്ചിട്ടില്ല.

നിർദിഷ്ട സ്ഥലത്ത് റണ്‍വേ വികസനം സാധ്യമല്ലെന്ന് സുരക്ഷാ വെല്ലുവിളികളുണ്ടെന്നും ഡിജിസിഎയുടെ എയറോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ് ഡയറക്ടർക്കു വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ മനോജ് കുമാർ ഗാർഗ് വ്യോമയാന മന്ത്രാലയത്തിനു നൽകിയ സൈറ്റ് ക്ലിയറൻസ് അപ്രൂവൽ റിപ്പോർട്ടിൽ മുന്നറിപ്പു നൽകുന്നു.

നിർദിഷ്ട വിമാനത്താവളത്തിന് 2700 മീറ്റർ ദൈർഘ്യത്തിൽ റണ്‍വേ നിർമിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന്‍റെ കാര്യത്തിലും ഡിജിസിഎ നൽകിയ റിപ്പോർട്ടിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.

അതിനു പുറമേ, ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയം അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കും നിർദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തിന്‍റെ കാര്യത്തിൽ എതിർപ്പുണ്ട്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും ഇക്കാര്യത്തിൽ നിർണായക വിവരം നൽകിയത്. കഴിഞ്ഞ ജൂലൈ 19നാണ് വ്യോമയാന മന്ത്രാലയം ഡിജിസിഎയുടെ റിപ്പോർട്ട് തേടി കത്തു നൽകിയത്.

ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാനിരിക്കുന്ന നിർദിഷ്ട വിമാനത്താവളം തേനി-കൊട്ടാരക്കര ദേശീയ പാതയിൽ നിന്ന് 2.5 കിലോമീറ്റർ അകലെയും കോട്ടയം ജില്ലയിലെ എരുമേലി ടൗണിനോട് ചേർന്നുമാണ്.

മാത്രമല്ല പദ്ധതി പ്രദേശം യുടിഎം കോഓർഡിനേറ്റ് സോണിൽ പെടുന്നതുമാണ്. അതുകൊണ്ടുതന്നെ കാറ്റിന്‍റെ ഗതിയും വേഗവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർണായകമാണ്. നിർദിഷ്ട സ്ഥലം കുന്നിൻ പ്രദേശവും റബർ തോട്ടങ്ങളാൽ നിബിഡവുമാണ്. അതുകൊണ്ടു മുകളിൽ നിന്നുള്ള വീക്ഷണം കോഴിക്കോട്, മംഗാലപുരം വിമാനത്താവളങ്ങൾക്കു സമാനമാണ്.

ആറൻമുളയിൽ സ്ഥലപരിമിതി മൂലം ഒരു ടേബിൾ ടോപ്പ് റണ്‍വേ തന്നെയായിരിക്കും ഉണ്ടാകിനിടയുള്ളത്. അനുമതി നൽകുകയാണെങ്കിൽ തന്നെ മേൽപ്പറഞ്ഞ രണ്ടു വിമാനത്താവളങ്ങളിലെയും അപകടസാധ്യതകൾകൂടി മുന്നിൽക്കണ്ടു വേണമെന്നാണ് ഡിജിസിഎ നൽകുന്ന മുന്നറിയിപ്പ്.


എരുമേലി സൗത്ത്, മണിമല ഗ്രാമങ്ങളെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പ്രതികൂലമായി ബാധിക്കും. ഒരു ക്രൈസ്തവ ദേവാലയം, രണ്ടു ക്ഷേത്രങ്ങൾ, ഒരു മോസ്ക്, ഒരാശുപത്രി എന്നിവയും നീക്കം ചെയ്യേണ്ടി വന്നേക്കാം. മാത്രമല്ല, കരിക്കാട്ടൂർ റിസർവ് വനപ്രദേശത്തോടു ചേർന്നുള്ള സ്ഥലമായതിനാൽ മേഖലയിലെ വന്യജീവി ആവാസ വ്യവസ്ഥയും പരിഗണിക്കേണ്ടി വരും. ശബ്ദമലിനീകരണ പരിധിക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളുണ്ടെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു.

ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സംബന്ധിച്ച നയത്തിന്‍റെ 8.1 (എ) ഖണ്ഡികയിൽ പറയുന്നതു പ്രകാരം സിവിലിയൻ എയർപോർട്ടിന്‍റെ 150 കിലോമീറ്റർ വ്യോമപരിധിയിൽ ഗ്രീൻഫീൽഡ് വിമാനത്താവളം പാടില്ലെന്നാണ്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള ദൂരം കണക്കാക്കുന്പോൾ ആറൻമുളയിൽ ഈ നയം നിർദേശിക്കുന്ന ദൂരപരിധിക്കുള്ളിലാണ് നിർദിഷ്ട വിമാനത്താവളം വരുന്നത്.

കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളുടെ കണ്‍ട്രോൾ സോണുകൾ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ കണ്‍ട്രോൾ സോണ്‍ കൂടി വരുന്പോൾ പരസ്പരം കൂടിക്കലർന്നു പോകും. വ്യോമ ഗതാഗതത്തിൽ ഏറെ പ്രധാന്യമുള്ള ഈ വസ്തുത കേരളം നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

എയർസ്ട്രിപ്പിന്‍റെ നീളവും വീതിയും ചെരിവും അടക്കം വിമാനത്താവളത്തിന്‍റെ ഭാവി വികസന പദ്ധതികളായ ടാക്സി ട്രാക്കിന് ഉൾപ്പെടെ സ്ഥല പരിമിതികൾ ഉണ്ട്. ലൂയി ബർഗർ നൽകിയ റിപ്പോർട്ടിൽ ഒരേ വിവരങ്ങൾ പല സ്ഥലങ്ങളിൽ പല തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രസ്തുത റിപ്പോർട്ട് കണക്കിലെടുത്തുകൊണ്ടു നടത്തുന്ന ഒരുതരത്തിലുള്ള ഭാവി നീക്കങ്ങൾക്കും തങ്ങൾ ഉത്തരവാദികളല്ല എന്നു ലൂയി ബർഗർ തന്നെ വ്യക്തമാക്കുന്നു. ഒരുതരത്തിലുള്ള വാഗ്ദാനമോ പ്രാതിനിധ്യമോ ഉറപ്പോ ഇല്ലാത്ത റിപ്പോർട്ടാണിതെന്നു ഡിജിസിഎ കുറ്റപ്പെടുത്തി.

വിമാനത്താവളത്തിന്‍റെ സംയോജിത ഒഎൽഎസ് ഡയഗ്രം റിപ്പോർട്ടിൽ നൽകിയിരിക്കുന്നത് മനസിലാക്കാൻ ഏറെ പ്രയാസകരമാണ്. കൂടുതൽ വ്യക്തത വരുത്തുന്ന അനുബന്ധ രേഖകളും കേരളം നൽകിയ റിപ്പോർട്ടിൽ ഇല്ലെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.