ഭിന്നശേഷി സംവരണം: വ്യക്തത തേടി കേന്ദ്രം
Wednesday, September 22, 2021 12:21 AM IST
ന്യൂഡൽഹി: ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് ഉദ്യോഗക്കയറ്റത്തിനു സംവരണ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്‍റെ വിധിയിലാണ് കേന്ദ്രം കൂടുതൽ വ്യക്തത തേടിയിരിക്കുന്നത്.

വിധിയിൽ ഭിന്നശേഷിക്കാർക്ക് ജോലിക്കയറ്റത്തിനുള്ള സംവരണ അവകാശം നിഷേധിക്കരുതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ ഉത്തരവ് നിരവധി പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ ഇന്നലെ വാദിച്ചത്.

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് സംസ്ഥാന സിവിൽ സർവീസിൽ നിന്നുള്ള ലാറ്ററൽ പ്രവേശനത്തിന് ജാതി സംവരണമില്ല. ആ സാഹര്യത്തിൽ ഇതേ വിഷയത്തിൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നത് അനുചിതമാകുമെന്നും സർക്കാർ വാദിക്കുന്നു. എ കാറ്റഗറി ഉദ്യോഗസ്ഥർക്കിടയിൽ സംവരണം ഇല്ലാത്ത നിരവധി തലങ്ങളുണ്ട്.


ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഗ്രൂപ്പ് എയിൽ താഴേത്തട്ടിലുള്ളവർക്കു മാത്രമേ നൽകുന്നുള്ളൂ. അതിനാൽ തന്നെ ഗ്രൂപ്പ് എ വിഭാഗത്തിൽ എല്ലാ ഉദ്യോഗക്കയറ്റത്തിനും ഭിന്നശേഷിക്കാർക്ക് സംവരണം നൽകണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. കേസിൽ വാദം കേൾക്കുന്നത് ഇന്നും തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.