കോവിഷീൽഡിനെ യുകെയിൽ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി
കോവിഷീൽഡിനെ യുകെയിൽ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി
Wednesday, September 22, 2021 12:21 AM IST
ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ബ്രിട്ടൻ‍ അംഗീകരിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇന്ത്യ.

നിയമാനുസൃതമായ കോവിഡ് പ്രതിരോധ വാക്സിൻ ആയി കോവിഷീൽഡിനെ അംഗീകരിക്കാതിരിക്കാനുള്ള യുകെ സർക്കാരിന്‍റെ തീരുമാനം വിവേചനപരമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്യംഘ്‌ല പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുകെ സ്വീകരിക്കുന്ന നയം തിരിച്ച് ഇന്ത്യയും സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.

ബ്രിട്ടനിലേക്കു യാത്ര ചെയ്യുന്ന രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും 10 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കിയതും കോവിഷീൽഡ് അംഗീകരിക്കാത്തതും വിവേചനപരമായ നയമാണ്. യുകെയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ ഇതു ബാധിക്കുന്നു. പരസ്പര നടപടികൾ കൈക്കൊള്ളാൻ ഇന്ത്യക്ക് അവകാശമുണ്ട്.

കോവിഷീൽഡ് രണ്ടു ഡോസ് സ്വീകരിച്ച ഇന്ത്യക്കാരെ വാക്സിൻ സ്വീകരിക്കാത്തവരായി കണക്കാക്കിയാണു യുകെയിൽ പത്തു ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കിയത്. ഇതിനു പുറമേ യാത്രയ്ക്കു മുന്പും ഇംഗ്ലണ്ടിലെത്തിയ ശേഷവും കോവിഡ് നെഗറ്റീവ് ടെസ്റ്റുകളും നിർബന്ധമാക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്‌സുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കയിൽ ഇക്കാര്യം ചർച്ച ചെയ്ത ശേഷവും യുകെ വഴങ്ങിയിട്ടില്ല. യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് ഉന്നതതല സമ്മേളനത്തോടനുബന്ധിച്ചു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി വാക്സിൻ വിവേചന കാര്യം ചർച്ച ചെയ്തതായി ജയശങ്കർ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.


പരസ്പര താത്പര്യം കണക്കിലെടുത്ത് യുകെയിലെത്തുന്ന ഇന്ത്യക്കാരുടെ ക്വാറന്‍റൈൻ പ്രശ്നം പരിഹരിക്കണമെന്നു ബ്രി്ട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടതായി ജയശങ്കർ വ്യക്തമാക്കിയിരുന്നു.

ഓക്സ്ഫഡ്- അസ്ട്ര സെനക വാക്സിൻ യുകെ അംഗീകരിച്ചിട്ടുണ്ട്. ഇതേ കന്പനി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനു പക്ഷേ യുകെയിൽ അംഗീകാരം നിഷേധിച്ചു. യുകെ പ്രഖ്യാപിച്ച പുതിയ യാത്രാ ഇളവുകളിലും ഇന്ത്യയിലെ വാക്സിനുകളെ അംഗീകരിക്കാതിരുന്നതു തിരിച്ചടിയായി.

വിവേചന നയത്തിൽ പ്രതിഷേധിച്ചു യുകെയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനുള്ള തീരുമാനം മുൻ വിദേശകാര്യ സഹമന്ത്രി ശശി തരൂർ എംപി റദ്ദാക്കി. അന്താരാഷ്‌ട്ര കാര്യങ്ങളിലെ കേന്ദ്രസർക്കാരിന്‍റെ പിടിപ്പുകേടിന് ഇന്ത്യക്കാർ വലിയ വില നൽകേണ്ടി വരികയാണെന്നു കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.