പെഗാസസ് അന്വേഷണത്തിന് വിദഗ്ധ സമിതി
പെഗാസസ് അന്വേഷണത്തിന്  വിദഗ്ധ സമിതി
Friday, September 24, 2021 1:13 AM IST
ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോർത്തൽ അന്വേഷിക്കാൻ സുപ്രീംകോടതി വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിക്കും. അടുത്തയാഴ്ച ഉത്തരവ് ഇറക്കുമെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ വ്യക്തമാക്കി.

പെഗാസസ് വിഷയത്തിൽ ഉത്തരവ് വൈകുന്നുവെന്ന് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയ മുതിർന്ന അഭിഭാഷകൻ ചന്ദേർ ഉദയ് സിംഗിനോടാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കും സമിതി അന്വേഷണം നടത്തുക. സമിതിയുടെ അന്വേഷണപരിധി, അംഗങ്ങൾ, അധ്യക്ഷൻ, കാലാവധി എന്നീ വിവരങ്ങൾ ഇതുസംബന്ധിച്ചു വരാനിക്കുന്ന സുപ്രീംകോടതി ഉത്തരവിലേ ഉണ്ടാകൂ.

വിദഗ്ധസമിതിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി, ഈയാഴ്ച തന്നെ ഉത്തരവിടാനുള്ള ഒരുക്കത്തിലായിരുന്നു സുപ്രീംകോടതി. എന്നാൽ, സമിതിയിൽ അംഗങ്ങളാക്കാൻ കോടതിക്കു താത്പര്യമുണ്ടായിരുന്ന ചിലർ വ്യക്തിപരമായ അസൗകര്യം പ്രകടിപ്പിച്ചതു മൂലമാണു വൈകിയത്. പെഗാസസ് കേസുകളിൽ പരാതിക്കാർക്കു വേണ്ടി മുൻനിരയിൽ നിന്നു വാദിക്കുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ഇക്കാര്യം അറിയിക്കാമെന്ന് സിംഗ് കോടതിയോടു പറഞ്ഞു.


രാജ്യത്തെ പ്രമുഖ വ്യക്തികളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പരാതികളുണ്ട്. എന്നാൽ, ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വേർ പെഗാസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നു വ്യക്തമാക്കി ഒരു സത്യവാങ്മൂലം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഉറച്ച നിലപാടെടുത്തതോടെ കേസിൽ ഇടക്കാല വിധി പറയാതെ സെപ്റ്റംബർ 13ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. സർക്കാരിന്‍റെ നിഷേധ നിലപാടിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയിൽനിന്നുള്ള ദ വയർ അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമ കൂട്ടായ്മയാണ്, പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ മന്ത്രിമാരുടെയും ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്തുന്നു എന്ന വിവരം പുറത്തുകൊണ്ടുവന്നത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.