കോടതിയിലെ വെടിവയ്പിലേക്കു നയിച്ചത് കൗമാരകാലം മുതലുള്ള കുടിപ്പക
കോടതിയിലെ വെടിവയ്പിലേക്കു നയിച്ചത് കൗമാരകാലം മുതലുള്ള കുടിപ്പക
Saturday, September 25, 2021 1:11 AM IST
ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച കോടതിക്കുള്ളിലെ വെടിവയ്്പിലും കൊലപാതകത്തിലേക്കും എത്തിച്ചത് കൗമാരകാലം മുതൽ തുടങ്ങിയ കുടിപ്പക. ആലിപ്പുരിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ജിതേന്ദ്ര മൻ എന്ന ജിതേന്ദ്ര ഗോഗി അച്ഛൻ മരിച്ചതിന് പിന്നാലെ 19-ാം വയസിലാണ് ഗുണ്ടകൾക്കിടയിലേക്ക് ഇറങ്ങിയത്.

ഇന്നലെ ഗുണ്ടകളെ അഭിഭാഷക വേഷത്തിൽ കോടതിയിലേക്ക് വിട്ട തില്ലു ഗ്യാംഗ് തലവനും ഡൽഹി ശ്രദ്ധാനനന്ദ കോളജിലെ സഹപാഠിയുമായ തില്ലു തേജ്പുരിയയുമായുള്ള വഴക്കാണ് ഗോഗിയുടെ ഗ്യാംഗ്സ്റ്റർ ജീവിതത്തിന് തുടക്കം കുറിച്ചത്.

ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ജിതേന്ദ്രയുടെ സുഹൃത്തിനും കോളജ് തെരഞ്ഞെടുപ്പിലെ മത്സരാർഥിയുമായുമായ രൂപലിനെ തില്ലു മർദിക്കുന്നതോടെയാണ് കുടിപ്പക തുടങ്ങുന്നത്. അക്രമത്തിൽ പേടിച്ചുപോയ രൂപൽ മത്സരത്തിൽനിന്നു പിൻമാറി. ഇതിന്‍റെ തുടർച്ചയായി 2010 സെപ്റ്റംബറിൽ തില്ലുവിന്‍റെ സുഹൃത്തായ പ്രവീണിന് നേരേ ജിതേന്ദ്ര വെടിവയ്ക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട തില്ലു-ജിതേന്ദ്ര കുടിപ്പകയ്ക്ക് വേദിയൊരുക്കിയ സംഭവമായിരുന്നു അത്.

കേസിൽ ഗോഗി അറസ്റ്റിലായി. പിന്നിട് ജയിൽ മോചിതനായ ഇയാളെ കോളജിൽനിന്നു പുറത്താക്കി. പിന്നെ ജിതേന്ദ്ര തന്‍റെ ഗുണ്ടാ ജീവിതം കൂടുതൽ വന്പിച്ച സെറ്റപ്പിലാക്കി. എതിർ പക്ഷത്ത് തില്ലുവും നിലയുറപ്പിച്ചതോടെ നിലയ്ക്കാത്ത പോരാട്ടങ്ങളുടെ തുടർക്കഥകളായിരുന്നു.

ഡൽഹി, യുപി, പഞ്ചാബ് തുടങ്ങി രാജ്യതലസ്ഥാനത്തും അയൽസംസ്ഥാനങ്ങളിലും കൊലപാതകവും കവർച്ചയും പണം തട്ടലും ഭീഷണിയുമെല്ലാം ഇവർ പതിവാക്കി. ഇതിനിടെ നടത്തിയ കൊലപാതകങ്ങളെല്ലാംതന്നെ തില്ലുവിന്‍റെ സംഘത്തിൽ പെട്ടവരെയായിരുന്നു.

കൊള്ളയും കവർച്ചയും നടത്തി കിട്ടുന്ന പണമെല്ലാം തോക്കും ആയുധങ്ങളും വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. തില്ലു ഗ്യാംഗുമായി ബന്ധപ്പെട്ടുള്ള അടിപിടിയിൽ 2016ൽ പാനിപത്ത് പോലീസ് ഗോഗിയെ അറസ്റ്റ് ചെയ്തെങ്കിലും കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു.

2017 ൽ കൂട്ടാളി നരഞ്ജനെ കൊലപ്പെടുത്തിയതിന് ദേവേന്ദ്ര പ്രതാപിനെ കൊലപ്പെടുത്തി. പിന്നാലെതന്നെ കൂട്ടാളി ദിനേശ് കരാളിനെതിരേ കൊലക്കേസിൽ സാക്ഷിപറഞ്ഞതിന് ഹരിയാനയിലെ പാട്ടുകാരി ഹർഷിത ദനിയയെ കൊലപ്പെടുത്തി. അങ്ങനെ ഇരുപതിലേറെ കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്.

2018ൽ മക്കൊക്ക ചുമത്തപ്പെട്ടു ജയിലിലായി. 2019ലാണ് ഇയാൾക്കെതിരേ അവസാന കേസ് രജിസ്റ്റർ ചെയ്യുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ചു കോടി തട്ടിയെന്നതാണ് കേസ്. ഈ കേസിലാണ് ഇയാളും കൂട്ടാളിയായ കുൽദീപ് ഫസയും 2020 മാർച്ചിൽ ഡൽഹി പോലീസ് സ്പെഷൽ സെല്ലിന്‍റെ പിടിയിലാകുന്നത്. കഴിഞ്ഞ മാർച്ചിൽ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുൽദീപിനെ പോലീസ് സംഘം വധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.