ഭാരത് ബന്ദ് ഇന്ന്; ഡൽഹിയിൽ കർശന സുരക്ഷ
ഭാരത് ബന്ദ് ഇന്ന്;  ഡൽഹിയിൽ  കർശന സുരക്ഷ
Sunday, September 26, 2021 10:59 PM IST
ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച ഇന്നു പ്രഖ്യാപിച്ച ഭാരത ബന്ദിന് ഡൽഹി അതിർത്തികളിൽ കർശന സുരക്ഷയൊരുക്കി പോലീസ്.

വിവാദ കാർഷിക നിയമങ്ങൾക്കെതിരേ അതിർത്തികളിൽ സമരം നടക്കുന്ന മൂന്നു സ്ഥലങ്ങളിലും വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രതിഷേധക്കാരിൽ ഒരാളേപ്പോലും ഡൽഹി നഗരത്തിലേക്കു കടക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു.

പോലീസ് കർശന ജാഗ്രതയിലാണ്. ഡൽഹിയിൽ ആരും ഭാരത് ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. എന്നാലും തലസ്ഥാനത്ത് കൂടുതൽ സുരക്ഷ സജ്ജീകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

എന്നാൽ, കർഷകർ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ശക്തമായ പിന്തുണയാണുള്ളത്. ജനാധിപത്യവും ഫെഡറൽ സംവിധാനവും സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്‌ട്രീയ കക്ഷികളും ബന്ദുമായി സഹകരിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.


കർഷകർ നടത്തിവരുന്ന സമരം പത്തുമാസം പൂർത്തിയാക്കിയ അവസരത്തിലാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. മോദി സർക്കാരിന്‍റെ കർഷകവിരുദ്ധ സമീപനങ്ങൾക്കെതിരേ രാജ്യത്തെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തു. ട്രേഡ് യൂണിയനുകളും വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ എല്ലാവരും ഭാരത് ബന്ദിന്‍റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച അഭ്യർഥിച്ചു.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കി. കർഷകരുടെ വികാരം മനസിലാക്കി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.