കുട്ടികൾക്കു വാക്സിൻ റെഡി
കുട്ടികൾക്കു  വാക്സിൻ റെഡി
Wednesday, October 13, 2021 1:17 AM IST
ന്യൂഡൽഹി: രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് അനുമതി. ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ചാൽ വാക്സിൻ കുട്ടികൾക്കു ലഭ്യമാക്കും.

രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതിന്‍റെ വിശദമായ റിപ്പോർട്ട് ഭാരത് ബയോടെക് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കണ്‍ട്രോൾ ഓർഗനൈസേഷനു നൽകിയിരുന്നു. ഈ റിപ്പോർട്ട് പിന്നീട് വിദഗ്ധ സമിതിയും (എസ്ഇസി) പരിശോധിച്ച് ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് ശിപാർശ നൽകിയിട്ടുണ്ട്.

കുട്ടികൾക്കുള്ള കോവിഡ് വാക്സിന് ഉടൻ അംഗീകാരം ലഭിക്കുമെന്നും അവരുടെ സുരക്ഷയെ മുൻനിർത്തിയാണ് ക്ലിനിക്കൽ പരീക്ഷണഘട്ടങ്ങളെല്ലാം പൂർത്തീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാർ പറഞ്ഞു.

മുതിർന്നവർക്കുവേണ്ടി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍റെ അതേ ഉള്ളടക്കം തന്നെയാണ് കുട്ടികൾക്കുള്ള വാക്സിനിലുമുള്ളത്. എന്നാൽ, കുട്ടികളിലെ ഉപയോഗത്തിനു സുരക്ഷയും ഫലപ്രാപ്തിയും മുൻനിർത്തി പ്രത്യേക ക്ലിനിക്കൽ പരീക്ഷണങ്ങൾ അനിവാര്യമായിരുന്നു.

കുട്ടികളിലെ മരുന്നുപരീക്ഷണത്തിന്‍റെ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മുതിർന്നവരിൽ മരുന്നുണ്ടാക്കിയ അതേ ഫലപ്രാപ്തി തന്നെയാണു കുട്ടികളിലും കണ്ടെത്തിയതെന്നാണു പ്രാഥമിക വിവരം.


മുതിർന്നവരിലെ കോവാക്സിന്‍റെ ഫലപ്രാപ്തി കഴിഞ്ഞ ജൂണിൽ ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് നൽകിയ റിപ്പോർട്ട് അനുസരിച്ച് 77.8 % ആയിരുന്നു.

മുൻഗണന മറ്റു രോഗമുള്ളവർക്ക്

രാജ്യവ്യാപകമായി സ്കൂളുകൾ തുറക്കുന്ന സാഹചര്യം മുൻനിർത്തിയാണ് കുട്ടികൾക്കു വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. മറ്റു രോഗങ്ങളുള്ള കുട്ടികൾക്ക് ആദ്യഘട്ടത്തിൽ വാക്സിനേഷനിൽ മുൻഗണന നൽകണമെന്നു വാക്സിൻ ടാസ്ക്ഫോഴ്സ് മേധാവി ഡോ. എൻ.കെ അറോറ പറഞ്ഞു.

മുതിർന്നവർക്കുള്ള കോവാക്സിന് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. നിലവിൽ കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് വിദേശരാജ്യങ്ങളിൽ നിർബന്ധിത ക്വാറന്‍റൈനിൽ പോകേണ്ട സ്ഥിതിയാണുള്ളത്.

സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്സിന് നേരത്തെ 12 വയസിനു മുകളിലുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു. പതിനൊന്നു വയസിനു മുകളിലുള്ള കുട്ടികൾക്കായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നോവാക്സ് ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

അഞ്ചു വയസുള്ള കുട്ടികൾക്കായി ബയോളജിക്കൽ ഇയുടെ കോർബ്‌വാക്സ് പ്രാഥമിക ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.