കൊലക്കേസിൽ ഗുർമീത് റാം റഹിമിനു ജീവപര്യന്തം
കൊലക്കേസിൽ ഗുർമീത് റാം റഹിമിനു ജീവപര്യന്തം
Tuesday, October 19, 2021 1:28 AM IST
ചണ്ഡിഗഡ്: 19 വർഷം മുന്പു നട‌ന്ന കൊലപാതകക്കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനെയും മറ്റു നാലു പേരെയും പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ത‌ടവിനു ശിക്ഷിച്ചു.

ദേര സച്ചാ സൗദ മുൻ മാനേജർ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. കൃഷ്ണലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സാബ്‌ദിൽ എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ. ഹരിയാനയിലെ കുരുക്ഷേത്രയിൽ 2002 ജൂലൈ പത്തിനാണു രഞ്ജിത് സിംഗ് വെടിയേറ്റു കൊല്ലപ്പെട്ടത്.

ദേര ആസ്ഥാനത്ത് സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള കത്ത് പ്രചരിച്ചതാണു കൊലപാതകത്തിനു കാരണം. രഞ്ജിത് സിംഗാണു കത്ത് പ്രചരിച്ചതിനു പിന്നിലെന്നു സംശയിച്ച ഗുർമീത് സിംഗ്, രഞ്ജിത്തിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായി സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.


അനുയായികളായ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹിം സിംഗിനെ 2017ൽ കോടതി 20 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഗുർമീത് ഹരിയാന റോഹ്തക്കിലെ സുനാരിയ ജയിലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.