യുപി തെരഞ്ഞെടുപ്പിൽ 40% സീറ്റുകൾ സ്ത്രീകൾക്കെന്നു കോണ്‍ഗ്രസ്
യുപി തെരഞ്ഞെടുപ്പിൽ 40% സീറ്റുകൾ സ്ത്രീകൾക്കെന്നു കോണ്‍ഗ്രസ്
Wednesday, October 20, 2021 12:09 AM IST
ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരെഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ 40% സീറ്റുകൾ സ്ത്രീകൾക്കു നൽകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരേ വർധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീസുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് പ്രിയങ്ക പറഞ്ഞു.

തികച്ചും സ്ത്രീസുരക്ഷയെയും ശക്തീകരണവും ലക്ഷ്യം വച്ചുള്ള തീരുമാനത്തിനു പിന്നിൽ രാഷ്‌ട്രീയ കാരണങ്ങൾ ഒന്നുമില്ല. തികച്ചും പ്രവർത്തന മികവ് മാത്രം അടിസ്ഥാനമാക്കിയാകും മത്സരിക്കുന്നത്തിനുള്ള അവസരം നൽകുക. നവംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. എൽപിജി സിലിണ്ടറും ധനസഹായവും നൽകി സ്ത്രീകളെ തൃപ്തിപ്പെടുത്താമെന്നാണു രാഷ്‌ട്രീയപാർട്ടികൾ കരുതിയിരിക്കുന്നത്.

ഉന്നാവോയിലും ഹത്രാസിലും മാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടികൾക്കും ലഖിംപുർ സന്ദർശന വേളയിൽ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകണമെന്നുതന്നോട് ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിക്കും സംസ്ഥാനത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തീരുമാനമെന്ന് പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായും സ്ത്രീകൾ വന്നേക്കാമെന്നും പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പ്രിയങ്ക വ്യക്തമായിട്ടില്ലെങ്കിലും ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്‌സിന്‍റെ മുഖം പ്രിയങ്ക ഗാന്ധിയായിരിക്കുമെന്ന് പുതിയതായി നിയമിതനായ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ തലവൻ ആർ. എൽ. പൂനിയ പറഞ്ഞു.


ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി കോണ്‍ഗ്രസ് മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കുമോയെന്ന് വ്യക്തമല്ല. യുപി യിലെ പ്രധാന പ്രതിപക്ഷ പാർട്ടികളായ ബിഎസ്പി യും എസ്പിയും ദേശീയ പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് അറിയിച്ചിരുന്നു.

2019 ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ കണക്കുകർ അനുസരിച്ച് യുപിയിൽ വോട്ടവകാശമുള്ള സ്ത്രീകൾ ആറരക്കോടിയ്ക്ക് മുകളിലും പുരുഷൻമാർ എട്ടു കോടിയോളവുമാണ്. വോട്ടവകാശമുള്ള യുപിയിലേ മുഴുവൻ ജനസംഖ്യയുടെ 46 ശതമാനം സ്ത്രീകളാണ്. കോണ്‍ഗ്രസിന്‍റെ പുതിയ തീരുമാനം അനുസരിച്ച് ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിൽ 160 സീറ്റുകളിലെങ്കിലും സ്ത്രീകൾ മത്സരിക്കും. 2017ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 38 സ്ത്രീകളാണ് നിയമസഭാംഗങ്ങളായത്.

കഴിഞ്ഞ പ്രാവിശ്യത്തെ യുപി ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 54 ശതമാനം സീറ്റുകളും സ്വന്തമാക്കിയത സ്ത്രീകളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകൾ സ്വന്തമാക്കി. മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറിയ 2017 യുപി നിയമസഭ തെരഞ്ഞെടുപ്പിൽ പുരുഷ വോട്ടർമാരേക്കാൾ നാല് ശതമാനം അധികം സ്ത്രീകൾ വോട്ട് രേഖപെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.