സാമൂഹിക അടുക്കള: ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും
സാമൂഹിക അടുക്കള: ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും
Saturday, October 23, 2021 12:25 AM IST
ന്യൂഡൽഹി: പട്ടിണിയും പോഷകാഹാര കുറവും തടയുന്നതിനു രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്ന ഹർജിയിൽ അടിയന്തര വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഹിമ ശർമ കോഹ്‌ലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉറപ്പു നൽകിയത്.

പ്രസ്തുത ഹർജിയിൽ വാദം കേട്ടിരുന്ന ബെഞ്ചിന്‍റെ അധ്യക്ഷൻ താൻ തന്നെയായിരുന്നു എന്നും നോട്ടീസ് അയച്ചിരുന്നു എന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 27നു പരിഗണിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹർജിയിൽ സത്യവാംഗ്മൂലം സമർപ്പിക്കാൻ തയാറാകാതിരുന്ന ആറു സംസ്ഥാനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡീഷ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് പിഴയിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.