ദാദാ സാഹിബ് ഫാൽകെ പുരസ്കാരം ഏറ്റുവാങ്ങി
ദാദാ സാഹിബ് ഫാൽകെ  പുരസ്കാരം ഏറ്റുവാങ്ങി
Tuesday, October 26, 2021 12:44 AM IST
ന്യൂഡൽഹി: ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് വഴി തിരിച്ചു വിട്ട പ്രിയ തോഴനു നന്ദി പറഞ്ഞ് ഇന്ത്യൻ സിനിമാ ലോകത്തെ പരമോന്നത പുരസ്കാരം ഏറ്റുവാങ്ങി സ്റ്റൈൽ മന്നൻ രജനീകാന്ത്.

പുരസ്കാരം വാങ്ങിയശേഷം തന്നിലെ അഭിനേതാവിനെ ആദ്യമായി തിരിച്ചറിഞ്ഞ സുഹൃത്ത് രാജ്ബഹദൂറിനോടുള്ള ഹൃദയം നിറഞ്ഞ നന്ദിയും രജനീകാന്ത് പ്രകടിപ്പിച്ചു. രാജ് ബഹദൂർ ഓടിച്ചിരുന്ന ബസിലെ കണ്ടക്ടറായിരുന്നു രജനീകാന്ത്.

ഒപ്പം തന്‍റെ ആദ്യചിത്രമായ അപൂർവരാഗങ്ങൾ ഉൾപ്പെടെ മിന്നുന്ന വിജയം നൽകിയ ഒട്ടേറെ ചലച്ചിത്രങ്ങളുടെ സംവിധായകനായിരുന്ന കെ. ബാലചന്ദറിനും സഹോദരൻ സത്യനാരായണ റാവു ഗെയ്ക്ക് വാദിനും ഈ പുരസ്കാരം സമർപ്പിക്കുന്നതായും രജനീകാന്ത് പറഞ്ഞു. സിനിമാലോകത്ത് ഇക്കാലമത്രയും ഒന്നിച്ച് ജോലി ചെയ്യാൻ സാധിച്ച നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു.


ഇന്നലെ രാവിലെ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്നാണ് രജനീകാന്ത് പുരസ്കാരം സ്വീകരിച്ചത്.

ഗായകരായ ആശാ ഭോസ്‌ലെ, ശങ്കർ മഹാദേവൻ, നടൻ മോഹൻലാൽ, ബിശ്വജീത് ചാറ്റർജി, സംവിധായകൻ സുഭാഷ് ഗയ് എന്നിവരടങ്ങുന്ന ജൂറിയാണ് രജനീകാന്തിനെ ഫാൽകെ പുരസ്കാര ജേതാവായി തെരെഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.