സ്വാശ്രയ മെഡിക്കൽ കോളജിലെ ഫീസ് പുനർനിർണയം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണം: സുപ്രീംകോടതി
സ്വാശ്രയ മെഡിക്കൽ കോളജിലെ ഫീസ് പുനർനിർണയം  ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കണം: സുപ്രീംകോടതി
Tuesday, October 26, 2021 12:46 AM IST
ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ, സ്വാശ്രയ കോളജുകളിലെ മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് പുനർനിർണയം നാല് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി.

മാനേജ്മെന്‍റുകളുമായി കൂടിയാലോചിച്ചു ഫീസ് റെഗുലേറ്ററി കമ്മിറ്റി 2017-18 അധ്യയന വർഷം മുതലുള്ള എംബിബിഎസ് കോഴ്സിന്‍റെ ഫീസ് നീതിയുക്തമായ രീതിയിൽ പുനർനിർണയിക്കണമെന്നു ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായി എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.

ഫെബ്രുവരി 25ന് സ്വാശ്രയ കോളജുകളിലെ മെഡിക്കൽ വിദ്യാർഥികളുടെ നാലു വർഷത്തെ ഫീസ് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഫീസ് നിർണയം സംബന്ധിച്ച നടപടിക്രമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് അന്നു നിർദേശിച്ചത്. പിന്നീട് ഫീസ് റെഗുലേറ്ററി കമ്മിറ്റി ഇതിനുള്ള സമയം നീട്ടി ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ നാലിന് നാല് മാസത്തേക്കുകൂടി കോടതി സമയം നീട്ടി നൽകി. കോവിഡ് പ്രതിസന്ധിയും മാനേജ്മെന്‍റുകളുടെ നിസഹരണവും കാരണം സമയബന്ധിതമായ നടപടികൾ പൂർത്തിയാക്കാനായില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി. അതിന്‍റെ അടിസ്ഥാനത്തിൽ ഫീസ് പുനർനിർണയ നടപടികൾക്കായി ഇന്നലെ മുതൽ നാല് ആഴ്ചത്തെ സമയം അനുവദിക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്.


നിലവിൽ 6.55 ലക്ഷം രൂപയാണ് സമിതി നിർണയിച്ച ഫീസ്. എന്നാൽ 11 മുതൽ 22 ലക്ഷം രൂപ വരെയാണ് മാനേജ്മെന്‍റുകൾ ആവശ്യപ്പെടുന്നത്. സമിതിയുടെ അന്തിമതീരുമാനമുണ്ടാകുന്നതു വരെ താത്കാലിക സംവിധാനമെന്ന നിലയിൽ വാർഷിക ഫീസായി 11 ലക്ഷം രൂപ വിദ്യാഥികളിൽ നിന്ന് ഈടാക്കാൻ 2017 ൽ സുപ്രിംകോടതി അനുവദിച്ചിരുന്നു. അതിനാൽ ഇക്കാലയളവിലെ ഫീസ് പുനനിർണയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2017 മുതൽ സംസ്ഥാനത്തെ വിവിധ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിച്ച 12,000ത്തോളം വിദ്യാർഥികളെ ഫീസ് പുനർനിർണയം ബാധിക്കും. ഫീസ് നിർണയ സമിതിക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നു വിദ്യാർഥികളും കോടതിയോട് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ കോളജുകൾ നൽകുന്ന ശിപാർശ പരിശോധിക്കാൻ മാത്രമേ ഫീസ് നിർണയ സമിതിക്ക് അധികാരം ഉള്ളൂവെന്നായിരുന്നു മാനേജ്മെന്‍റുകളുടെ മറുവാദം.

മാനേജ്മെന്‍റുകൾ ആവശ്യപ്പെടുന്ന ഫീസ് നൽകണമെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി വിധി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.