അന്തരീക്ഷ മലിനീകരണം: ഡൽഹി സർക്കാരിനു സുപ്രീംകോടതിയുടെ ശാസന
അന്തരീക്ഷ മലിനീകരണം:  ഡൽഹി സർക്കാരിനു സുപ്രീംകോടതിയുടെ ശാസന
Friday, December 3, 2021 1:04 AM IST
ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറന്നതിനു ഡൽഹി സർക്കാരിനെ സുപ്രീംകോടതി ശാസിച്ചു. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുകയും സ്കൂളുകൾ തുറക്കുകയും ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി ചോദിച്ചു.

ഡൽഹിയിൽ സ്കൂളുകൾ അതിരാവിലെ പ്രവർത്തനം ആരംഭിക്കുന്നതിനാൽ കുട്ടികൾ അന്തരീക്ഷ മലിനീകരണത്തിന് കൂടുതൽ വിധേയരാകുന്നത് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ശൈത്യകാലം ശക്തി പ്രാപിച്ചതോടെ ഡൽഹിയിലെ അന്തരീക്ഷ നിലവാര സൂചിക ഇന്നലെ 500ൽ എത്തി. അന്തരീക്ഷ മലിനീകരണം തടയുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചതായി കേന്ദ്രവും സംസ്ഥാനവും പറയുന്പോഴും മലിനീകരണത്തിന്‍റെ തോത് വർധിക്കുന്നത്തിൽ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

മലിനീകരണം തടയുന്നതിന് കേന്ദ്രസർക്കാർ സ്ഥാപനമായ കേന്ദ്ര എയർ ക്വാളിറ്റി കമ്മീഷന്‍റെ പല നിർദേശങ്ങളും പാലിക്കപ്പെടുന്നില്ല. നിലവിലെ സ്ഥിതി തുടർന്നാൽ കമ്മീഷന്‍റെ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്താൻ സുപ്രീംകോടതിയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കും.


അയൽ സംസ്ഥാനങ്ങളിലെ കർഷകർ പാടങ്ങൾ കത്തിക്കുന്ന പ്രശ്നം നിലവില്ലാത്ത സാഹചര്യത്തിൽ മലിനീകരണം വർധിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാൻ സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു. വ്യവസായ ശാലകൾക്കും, നിർമാണ പ്രവർത്തനങ്ങൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതാണ് മലിനീകരണം വർധിക്കുന്നതിന് കാരണമായതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കോടതിയുടെ നിർദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് കൂടുതൽ സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിർദേശങ്ങൾ പാലിക്കാത്ത വ്യവസായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും എതിരേ കർശന നടപടികൾ സ്വീകരിക്കുന്നതായി ഡൽഹി സർക്കാരിന്‍റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി കോടതിയെ ബോധിപ്പിച്ചു. ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം ഇല്ലാതാക്കാൻ ഡൽഹിയിൽ മുഴുവൻ സമയവും വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നുണ്ട്. പത്തു വർഷത്തിനും 15 വർഷത്തിനും മുകളിൽ കാലപ്പഴക്കമുള്ള 1,500ൽ അധികം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.