നാഗാലാൻഡ് വെടിവയ്്പ്: മാപ്പു പറഞ്ഞ് കേന്ദ്രസർക്കാർ
നാഗാലാൻഡ് വെടിവയ്്പ്:  മാപ്പു പറഞ്ഞ് കേന്ദ്രസർക്കാർ
Tuesday, December 7, 2021 1:09 AM IST
ന്യൂഡൽഹി: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിവയ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാർ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

നാഗാലാൻഡിലെ മോണ്‍ ജില്ലയിലെ ഓടിംഗ് ഗ്രാമത്തിൽ ഭീകരർ ഒളിച്ചു കടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷസേന സംശയം തോന്നിയ വാഹനം പരിശോധനയ്ക്കായി തടഞ്ഞത്. എന്നാൽ, വാഹനം നിർത്താതെ കടന്നു പോയതിനാലാണ് സുരക്ഷസേന തെറ്റിദ്ധരിച്ച് വെടിയുതിർത്തതെന്നും അമിത് ഷാ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന എട്ടു പേരിൽ ആറു പേർ വെടിവയ്പിൽ കൊല്ലപ്പെട്ടു. സംഭവത്തെത്തുടർന്നു ഗ്രാമീണർ സുരക്ഷാ ഉദ്യോഗസ്ഥരെ വളയുകയും രണ്ടു വാഹനങ്ങൾക്കു തീയിടുകയും ചെയ്തു. ഗ്രാമീണരുമായുണ്ടായ സംഘർഷത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.

നിരവധി പേർക്ക് പരിക്കേറ്റു. അക്രമാസക്തരായ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി സേന വീണ്ടും വെടിയുതിർത്തത് ഏഴു പേരുടെ മരണത്തിനു കൂടി കാരണമായി. പോലീസും പ്രാദേശിക ഭരണകർത്താക്കളും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. സംഭവത്തിൽ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും അമിത് ഷാ വിശദീകരിച്ചു.

അമിത് ഷായുടെ പ്രഖ്യാപനത്തിനുശേഷം പ്രതിപക്ഷ നേതാക്കൾ പാർലമെന്‍റിൽ പ്രതിഷേധപ്രകടനം നടത്തി. പ്രധാനമന്ത്രി പ്രതികരിക്കണമെന്നു കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന കാബിനറ്റ് നേതാക്കളുമായി ഇന്നലെ രാവിലെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ സേനകൾക്കുള്ള പ്രത്യേക അധികാരം റദ്ദ് ചെയ്യണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെഫിയു റിയോ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ എന്നിവർ ആവശ്യപ്പെട്ടു.

നിരപരാധികളായ ഗ്രാമീണരുടെ മരണത്തിനു കാരണമാക്കിയ സുരക്ഷാ സേനയുടെ നടപടിയിൽ ആഭ്യന്തരവകുപ്പിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച രാഹുൽ ഗാന്ധി, ആഭ്യന്തര വകുപ്പിനു കീഴിൽ രാജ്യത്തെ സൈനികരും ജനങ്ങളും സുരക്ഷിതരല്ലെന്നു പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോർ തുടങ്ങിയ നിരവധി എംപിമാർ, പാർലമെന്‍റ് നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സുരക്ഷ സേനയുടെ നടപടിയിൽ പ്രധാനമന്ത്രിയോടും കേന്ദ്ര പ്രതിരോധ മന്ത്രിയോടു വിശദീകരണം ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബത്തിന് നാഗാലാൻഡ് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി നാഗാലാൻഡ് എംപി ലോക്സഭയിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 11 ലക്ഷം രൂപ വീതം ധനസഹായം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുൽ ഗോപിനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.