കോണ്‍ഗ്രസ് ശിബിരം: നേതാക്കൾ ഉദയ്പുരിൽ
കോണ്‍ഗ്രസ്  ശിബിരം: നേതാക്കൾ ഉദയ്പുരിൽ
Thursday, May 5, 2022 2:13 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കളുടെ ത്രിദിന ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പുരിലെ ഒരുക്കങ്ങൾ ഹൈക്കമാൻഡും മുഖ്യമന്ത്രിയും വിലയിരുത്തി. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവരാണ് ഇന്നലെ ഉദയ്പുരിലെത്തിയത്.

ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ അഭാവം ശ്രദ്ധേയമായിരുന്നെങ്കിലും രാജസ്ഥാൻ പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ഡോട്ടാസ്ര മുഖ്യമന്ത്രിയെയും ഹൈക്കമാൻഡ് നേതാക്കളെയും അനുഗമിച്ചു.

സമ്മേളന വേദിയും നേതാക്കൾ താമസിക്കുന്ന ഹോട്ടലുകളും അടക്കമുള്ള ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായി വരുകയാണെന്ന് മുഖ്യമന്ത്രി ഗെഹ്‌ലോട്ട് പറഞ്ഞു.


ഉദയ്പുരിൽ 13 മുതൽ 15 വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചിന്തൻ ശിബിരം. വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, എംപിമാർ, എഐസിസി ഭാരവാഹികൾ, പിസിസി പ്രസിഡന്‍റുമാർ, നിയമസഭാ കക്ഷി നേതാക്കൾ, എംപിമാർ എന്നിവർ അടക്കം 400 നേതാക്കൾ പങ്കെടുക്കും. എ.കെ. ആന്‍റണി പങ്കെടുക്കില്ല.

ചിന്തൻ ശിബരത്തിൽ സ്വീകരിക്കേണ്ട സമീപനവും ചർച്ചാവിഷയങ്ങളും അടക്കമുള്ളവയെക്കുറിച്ച് സോണിയാ ഗാന്ധി ചൊവ്വാഴ്ച മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.