ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കണം: രാഹുൽ ഗാന്ധി
ജനങ്ങളുമായുള്ള ബന്ധം  വീണ്ടെടുക്കണം: രാഹുൽ ഗാന്ധി
Monday, May 16, 2022 2:09 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജനങ്ങളുമായി അറ്റുപോയ കോണ്‍ഗ്രസിന്‍റെ ബന്ധം കഠിനാധ്വാനത്തിലൂടെ വീണ്ടെടുക്കണമെന്നു രാഹുൽ ഗാന്ധി. പാർട്ടിക്കുണ്ടായിരുന്ന ജനകീയബന്ധത്തിൽ വിള്ളൽ വീണു എന്ന കാര്യം ഇന്നലെ സമാപിച്ച കോണ്‍ഗ്രസ് ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്തു രാഹുൽ തുറന്നു വ്യക്തമാക്കി.

ജനങ്ങളുമായുണ്ടായിരുന്ന ബന്ധം പാർട്ടിക്കു പണ്ടേ നഷ്ടമായെങ്കിലും രാജ്യത്തെ നയിക്കാൻ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്നു ജനങ്ങൾക്ക് ഇന്നും വിശ്വാസമുണ്ട്. ജനകീയ വിശ്വാസം വീണ്ടെടുക്കാൻ കുറുക്കു വഴികളൊന്നും തന്നെയില്ല. മാസങ്ങൾ തന്നെ കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം ചെലവിടണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.

ബിജെപിക്കെതിരായ പോരാട്ടത്തിൽ എക്കാലവും പാർട്ടി പ്രവർത്തകർക്കൊപ്പം ഉറച്ചു നിൽക്കും. ഒരിക്കൽ പോലും അഴിമതിയുടെ ഭാഗമാകുകയോ ആ തരത്തിൽ പണം സന്പാദിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പോരാടാനിറങ്ങാൻ ഒരു ഭയവുമില്ലെന്നും രാഹുൽ വ്യക്തമാക്കി.

അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന്‍റെ പ്രത്യാഘാതം എന്തെന്നു രാജ്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആഭ്യന്തര അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതു കൊണ്ടാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും പാർട്ടിക്കകത്തും പുറത്തും വിമർശനങ്ങൾക്കു വിധേയമായിട്ടുള്ളത്. എന്നാൽ, ബിജെപിയിലും ആർഎസ്എസിലും ഇതു നടപ്പാകില്ല.


കരുത്തുറ്റ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്‍റെ ഭാവി രക്ഷിക്കാൻ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിത്. പ്രാദേശിക കക്ഷികൾക്ക് ആ പോരാട്ടത്തിൽ പിടിച്ചു നിൽക്കാനാകില്ല.

രാജ്യത്തെ ജുഡീഷറിയെ തെറ്റിദ്ധരിപ്പിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഭീഷണിയും ഇടപെടലുകളും കൊണ്ട് മാധ്യമങ്ങളെ നിശബ്ദമാക്കുന്നു. പെഗാസസ് പോലെയുള്ള ചാര ഉപകരണങ്ങൾ കൊണ്ടു രാഷ്‌ട്രീയ വിമർശനങ്ങളെ പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

കാർഷിക നിയമങ്ങൾ മൂലം പഞ്ചാബിലെ കർഷകർക്കുണ്ടായ നഷ്ടം രാജ്യം കണ്ടതാണ്. യുവാക്കൾക്കു ജോലികൾ വാഗ്ദാനം ചെയ്തിട്ടും തൊഴിലില്ലായ്മ പെരുകുന്നു. രാജ്യത്തിന് ഒരു ഗുണവും ഇല്ലാത്ത തരത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചിരിക്കുകയാണെന്ന് അവരെ പറഞ്ഞു മനസിലാക്കേണ്ടത് അനിവാര്യമാണ്. കോണ്‍ഗ്രസിനു മാത്രമേ ഇതിനു സാധിക്കൂ. കോണ്‍ഗ്രസ് ഒരാളുടെ മുന്നിൽ പോലും വാതിൽ കൊട്ടിയടച്ചു എന്ന് ഈ രാജ്യത്ത് ഒരാൾക്കു പോലും പറയാനാകില്ലെന്നും രാഹുൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.