സർക്കാരിന്‍റെ കാർഷികനയങ്ങളെ വിമർശിച്ച് പി. സായിനാഥ്
Tuesday, May 17, 2022 1:46 AM IST
ന്യൂഡൽഹി: ഗോതന്പുസംഭരണത്തിൽ കേന്ദ്രസർക്കാരിന്‍റെ ഗുരുതരവീഴ്ചയാണു കയറ്റുമതി നിരോധനത്തിലേക്കു നയിച്ചതെന്നു പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി. സായിനാഥ്. ഡൽഹി ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ നടന്ന കർഷകത്തൊഴിലാളികളുടെ ദേശീയ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കർഷകരിൽനിന്നു ന്യായമായ നിരക്കിൽ ഗോതന്പു സംഭരിച്ച് സബ്സിഡി ഏർപ്പെടുത്തി ജനങ്ങൾക്കു നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കർഷകർക്കു ന്യായമായ വില നൽകി കാർഷികവിളകൾ സംഭരിക്കുന്നതിൽ സർക്കാർ പതിവായി വീഴ്ച വരുത്തി. കാർഷികമേഖല കൂടുതൽ സ്വകാര്യവത്കരിക്കുക മാത്രമാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്ന് കൂടുതൽ വ്യക്തമാണെന്നും സായിനാഥ് കുറ്റപ്പെടുത്തി.

രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 25 ശതമാനവും കേന്ദ്രസർക്കാരിന്‍റെ ചങ്ങാതിമാരായ മുതലാളിമാരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഭാഗമായിട്ടില്ലാത്തവർ സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം ആഘോഷിക്കാനുള്ള തത്രപ്പാടിലാണെന്നും സായിനാഥ് ചൂണ്ടിക്കാട്ടി.

സ്വന്തമായി കൃഷിഭൂമിയുള്ള കർഷകരുടെ എണ്ണത്തിൽ 2001 മുതൽ 2011 വരെ ഒൻപത് ദശലക്ഷത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന കർഷകരുടെ എണ്ണം 30 ദശലക്ഷമായി വർധിച്ചു. ദിവസവേതനത്തിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിലെ വർധന കൃഷിയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്‍റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.
കാർഷിക മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും കർഷകർക്ക് മെച്ചപെട്ട ജീവിതസാഹചര്യങ്ങളും ഉപജീവനവും ഉറപ്പു വരുത്തുന്നതിനായി ദേശീയ കണ്‍വൻഷനിൽ പങ്കെടുത്ത കർഷക സംഘടനകൾ നിർദേശങ്ങൾ സമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.