നിയമം പാലിക്കാത്ത സൈബർ കന്പനികൾ രാജ്യം വിടുക: മന്ത്രി രാജീവ് ചന്ദ്രശേഖർ
നിയമം പാലിക്കാത്ത സൈബർ കന്പനികൾ  രാജ്യം വിടുക: മന്ത്രി രാജീവ് ചന്ദ്രശേഖർ
Thursday, May 19, 2022 2:08 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്‍റർനെറ്റ് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കേന്ദ്രസർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്വകാര്യ വെർച്വൽ ശൃംഖല സേവനാദാതാക്കൾക്കു (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്- വിപിഎൻ) രാജ്യം വിട്ടുപോകാമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സുരക്ഷിതത്വവും വിശ്വാസ്യതയും ഉത്തരവാദിത്വവും ഉള്ള ഇന്‍റർനെറ്റ് സേവനം ഉറപ്പാക്കുമെന്നും ഇതിനായി കേന്ദ്രം പുതിയ നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീമിന്‍റെ (സിഇആർടി-ഇൻ) അടുത്തിടെ പുറത്തിറക്കിയ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ബിസിനസുകൾ അവസാനിപ്പിക്കാൻ വിപിഎൻ സേവന ദാതാക്കൾക്കു സ്വാതന്ത്ര്യമുണ്ട്.

ഓണ്‍ലൈൻ സുരക്ഷ, വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുകയാണു സർക്കാരിന്‍റെ മുഖ്യ ലക്ഷ്യങ്ങൾ- മന്ത്രി മുന്നറിയിപ്പു നൽകി. സൈബർ സുരക്ഷാ നിർദേശങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്കും സാധാരണ ഉന്നയിക്കാനിടയുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ചെറുപുസ്തകം പ്രകാശം ചെയ്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി കർശന നിലപാടുകൾ വ്യക്തമാക്കിയത്.

ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കില്ലെന്ന് ആർക്കും പറയാനാകില്ല. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ മറയ്ക്കാനും ഇന്ത്യൻ നിയമങ്ങൾ പാലിക്കാതിരിക്കാനും ആഗ്രഹിക്കുന്ന വിപിഎൻ കന്പനികൾ രാജ്യം വിട്ടു പോകുക മാത്രമാണ് പോംവഴി.
ഉപഭോക്താക്കളുടെയും ബ്രൗസിംഗ് ഹിസ്റ്ററിയുടെയും വിവരങ്ങളടങ്ങിയ ലോഗുകൾ സൂക്ഷിക്കില്ലെന്ന കർശനനയമുള്ള കന്പനികൾ രാജ്യം വിടുകയല്ലാതെ വഴിയില്ല. നോർഡ് വിപിഎൻ അവരുടെ സെർവറുകൾ ഇന്ത്യയിൽനിന്നു പിൻവലിക്കാമെന്നു പറഞ്ഞിട്ടുണ്ട്. മറ്റൊരു സേവനദാതാവായ സർഫ്ഷാർക്കും ഇന്ത്യ വിടാനുള്ള ഒരുക്കത്തിലാണ്.


സൈബർ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, ഉപകരണങ്ങൾ, സൈബർ സ്വച്ഛത കേന്ദ്രങ്ങൾ എന്നിവയ്ക്കായി 2022-23ൽ 515 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ 2019, 2020 വർഷങ്ങളിൽ 809 കോടി രൂപ ചെലവഴിച്ചതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സൈബർ കുറ്റങ്ങൾ; വിപിഎൻ ഡേറ്റ

സ്വകാര്യ വെർച്വൽ നെറ്റ്‌വർക് - വിപിഎൻ സേവനദാതാക്കൾ, ഡേറ്റാ സെന്‍റർ ഓപ്പറേറ്റർമാർ, ക്ലൗഡ് ദാതാക്കൾ, മറ്റു സൈബർ കന്പനികൾ തുടങ്ങിയവർ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കേണ്ടതാണ്. സൈബർ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്പോൾ ഈ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കൈമാറാനും ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ പേരുകൾ, ഐപി വിലാസങ്ങൾ ഉൾപ്പെടെയുള്ള രേഖകളുള്ള ലോഗുകൾ അഞ്ചുവർഷത്തേക്കു വിപിഎൻ ദാതാക്കൾ നിലനിർത്തണമെന്നതു സിഇആർടി (ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ്) ടീമിന്‍റെ നിർദേശങ്ങളിൽ നിർബന്ധമാക്കിയിട്ടൂണ്ട്.

ലോഗുകൾ സൂക്ഷിക്കണമെന്ന നിയമം സ്വകാര്യ കോർപറേറ്റ് നെറ്റ്‌വർക്കുകൾക്കും സംരംഭങ്ങൾക്കും ബാധകമല്ലെന്ന് സിഇആർടി-ഇൻ ഏപ്രിൽ 28നു പുറത്തിറക്കിയ നിർദേശങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. സാധാരണ ഇന്‍റർനെറ്റ് വരിക്കാർക്കു വിപിഎൻ സാങ്കേതികവിദ്യകളോടെ ഇന്‍റർനെറ്റ് പ്രോക്സി പോലുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കു മാത്രമേ വിപിഎൻ സേവന ദാതാക്കൾ എന്ന പദം ബാധമാകൂ എന്നാണു മാർഗരേഖയിൽ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.