വധശിക്ഷാവിധി: വിചാരണക്കോടതികൾക്കു കടിഞ്ഞാണിട്ട് സുപ്രീംകോടതി
വധശിക്ഷാവിധി: വിചാരണക്കോടതികൾക്കു  കടിഞ്ഞാണിട്ട് സുപ്രീംകോടതി
Sunday, May 22, 2022 2:26 AM IST
സെബി മാത്യു
ന്യൂഡൽഹി: വധശിക്ഷ വിധിക്കുന്ന നടപടിയിൽ വിചാരണക്കോടതികളെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്കു സുപ്രീംകോടതി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി.

പലപ്പോഴും പക വീട്ടുന്നതുപോലെയാണ് വിചാരണക്കോടതികൾ വധശിക്ഷ വിധിക്കുന്നത്. വിചാരണയ്ക്കിടെ പ്രതികൾക്കു മാനസാന്തരത്തിനു സാഹചര്യമുണ്ടോയെന്ന് ഒരിക്കൽപ്പോലും പരിശോധിക്കുന്നില്ലെന്ന് ജസ്റ്റീസ് യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

പ്രതികൾക്ക് ഒരുതരത്തിലുള്ള പരിഗണനയും നൽകാതെയാണ് വിചാരണക്കോടതികൾ പ്രവർത്തിക്കുന്നതെന്ന് സുപ്രീംകോടതി വിമർശിച്ചു. പ്രതികളുടെ കുടുംബ, സാമൂഹിക, സ്വഭാവ പശ്ചാത്തലങ്ങൾ കണക്കിലെടുത്ത് ചെറിയ തിരുത്തെങ്കിലും വരുത്താനാണ് പുതിയ മാർഗനിർദേശങ്ങൾ.


വധശിക്ഷ വിധിക്കുംമുമ്പ് പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്നു പരിശോധിക്കണം. ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുള്ള സാഹചര്യങ്ങളും പരിശോധിക്കണം. ഇതിനായി വിചാരണക്കോടതിയും അതതു സംസ്ഥാനങ്ങളും പ്രതിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സമാഹരിച്ചിരിക്കണം.

വധശിക്ഷയിലേക്കു നയിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവരുടെ മനോനിലയും മാനസികാരോഗ്യവും സംബന്ധിച്ച വിവരങ്ങൾ സംസ്ഥാനങ്ങൾ വിചാരണക്കോടതിക്കു ലഭ്യമാക്കണം. കുറ്റം നടന്ന സമയത്തെ പ്രതിയുടെ മനോനില വിലയിരുത്താനും ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനും ഇതു സഹായിക്കും. അതിനു പുറമേ സംസ്ഥാന സർക്കാരുകൾ പ്രതികളുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസ, സാമൂഹിക, സാന്പത്തിക അവസ്ഥകൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.