സാമൂഹിക മാധ്യമ നിയന്ത്രണം: പുതിയ നിയമം ജൂലൈയിൽ
സാമൂഹിക മാധ്യമ നിയന്ത്രണം: പുതിയ നിയമം ജൂലൈയിൽ
Sunday, June 19, 2022 12:40 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കാനും അവയുടെ ദുരുപയോഗം തടയാനുമുള്ള പുതിയ നിയമം വൈകാതെ കൊണ്ടുവരുമെന്നു കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്. ശക്തമായ സൈബർ സുരക്ഷയും ഉറപ്പാക്കും. പുതിയ നിയമത്തിന്‍റെ കരടിന്മേലുള്ള അഭിപ്രായരൂപീകരണത്തിനു ശേഷം ജൂലൈയിൽ തന്നെ നിയമത്തിന് അന്തിമരൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കണം എന്നതിൽ രാജ്യത്തു വ്യക്തമായ ധാരണയുണ്ട്. പാർലമെന്‍റിലും പുറത്തും ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ട്. ആഗോളതലത്തിലും വ്യക്തമായ പ്രവണതയുണ്ട്. അതിനാവശ്യമായ നിയമപരമായ മാറ്റങ്ങളും നിയന്ത്രണങ്ങളും സർക്കാർ കൊണ്ടുവരും. ടിവി-9 മാധ്യമഗ്രൂപ്പ് സംഘടിപ്പിച്ച സമ്മേളനത്തിൽ ഐടി മന്ത്രി അശ്വിനി പറഞ്ഞു.
മാധ്യമ ഗ്രൂപ്പുകൾക്കുള്ളിൽ ആവശ്യമായ സ്വയംനിയന്ത്രണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ തുരങ്കംവയ്ക്കാൻ സോഷ്യൽ മീഡിയ കന്പനികളെ അനുവദിക്കില്ല.

നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നാണ് ഓരോ വ്യവസായത്തിന്‍റെയും നിലപാട്. എന്നാൽ ആവശ്യമുള്ളിടത്തു നിയന്ത്രണം കൊണ്ടുവരുന്നതു സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അതു കൊണ്ടുവരുമെന്ന് അശ്വിനി വ്യക്തമാക്കി. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ വന്പൻ ടെക് കന്പനികളുടെ അനിയന്ത്രിതമായ ഉള്ളടക്ക തിരുത്തൽ (മോഡറേഷൻ), നീക്കം ചെയ്യൽ, ആവശ്യമായ നടപടികൾ സ്വീകരിക്കാതെയുള്ള നിഷ്ക്രിയത്വം തുടങ്ങിയവയ്ക്കെതിരേ പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ടാകും. ഉപയോക്താക്കൾക്കു പരാതിയും അപ്പീലും നൽകാൻ സംവിധാനമുണ്ടാകും. ഉപയോക്തൃ അപ്പീലുകൾ കേൾക്കാൻ ഒരു സർക്കാർ പാനൽ നിർദേശിക്കും.


ട്വിറ്റർ, ഫേസ്ബുക്ക്, വാട്ട്സ്ആപ് തുടങ്ങിയവയിലൂടെയുള്ള വിദ്വേഷ പ്രചാരണം, തെറ്റും വ്യാജവുമായ വിവരങ്ങൾ, സമൂഹത്തിനു ഹാനികരമായ ഉള്ളടക്കം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ സാമൂഹികമാധ്യമങ്ങൾക്കെതിരേ കേന്ദ്രം നേരത്തേ നിയന്ത്രണങ്ങളും മുന്നറിയിപ്പും നൽകിയിരുന്നു. ഇവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഇടക്കാല നിയമത്തിന്‍റെ തുടർച്ചയാകും പുതിയ സമഗ്ര നിയമം.

സൈബർ യുദ്ധം യാഥാർഥ്യമായിരിക്കുന്നു. സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങളും കൂടിവരുന്നു. ശക്തമായ സൈബർ സൈന്യത്തിന്‍റെയും സൈബർ സുരക്ഷാ നടപടികളുടെയും ആവശ്യകതയുണ്ട്.

നഗ്നതയോ മോർഫ് ചെയ്ത ഫോട്ടോകളോ ഉള്ള പോസ്റ്റുകൾ പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയ കന്പനികൾ നീക്കം ചെയ്യണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന പ്രതിമാസ റിപ്പോർട്ട് കന്പനികൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നവരും തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കണം. സുരക്ഷയുമായി ബന്ധപ്പെട്ട വശങ്ങൾ അതീവഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.