നൂപുർ ശർമ: ഡൽഹി പോലീസിനും വിമർശനം
നൂപുർ ശർമ: ഡൽഹി പോലീസിനും വിമർശനം
Saturday, July 2, 2022 12:56 AM IST
ന്യൂഡൽഹി: നൂപുർ ശർമയ്ക്കെതിരായ കേസിൽ ഡൽഹി പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വത്തിൽ സുപ്രീംകോടതി കടുത്ത അതൃപ്തിയും രോഷവും പ്രകടിപ്പിച്ചു. ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ട് എന്തായി എന്നു ചോദിച്ചപ്പോൾ, അവർ അന്വേഷണത്തോട് സഹകരിച്ചു എന്നായിരുന്നു അഭിഭാഷകന്‍റെ മറുപടി.

നൂപുർ ശർമയ്ക്കെതിരായ കേസുകൾ അഭിപ്രായസ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റമാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ കോടതിയുടെ പ്രതികരണം ഇങ്ങനെ: “ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ഇവിടെ പുല്ലിനു വളരാനും കഴുതയ്ക്ക് അതു തിന്നാനുമുള്ള സ്വാതന്ത്ര്യമുണ്ട്.”


എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കണമെന്ന് അർണാബ് ഗോസാമിയുടെ കേസ് ചൂണ്ടിക്കാട്ടി അഭിഭാഷകൻ വാദിച്ചപ്പോൾ, പ്രത്യേക വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അവകാശങ്ങൾ ഉന്നയിക്കുന്നതുപോലെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയവർക്ക് അവകാശപ്പെടാൻ കഴിയില്ലെന്നു കോടതി തീർത്തു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.