നീതിന്യായവ്യവസ്ഥയെ വിമർശിച്ച് കപിൽ സിബൽ
നീതിന്യായവ്യവസ്ഥയെ വിമർശിച്ച് കപിൽ സിബൽ
Monday, July 4, 2022 1:21 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിമർശിച്ച് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും മുൻ കോണ്‍ഗ്രസ് നേതാവുമായ കപിൽ സിബൽ. ജുഡീഷറിയിലെ ചില അംഗങ്ങളുടെ പ്രവർത്തനം മൂലം ലജ്ജിച്ചു തലകുനിക്കേണ്ടി വന്നു എന്നാണ് സിബൽ പറഞ്ഞത്.

അടുത്ത കാലത്തായി അഭിപ്രായസ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുന്നതിലും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിലും സുപ്രീംകോടതിക്കും ദൗർഭാഗ്യകരമായ തരത്തിൽ വീഴ്ച പറ്റി എന്നാണ് സിബലിന്‍റെ ആരോപണം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണു രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങൾ പലതും നശിപ്പിച്ചു. നിയമവാഴ്ച പ്രതിദിനം തകർന്നടിയുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതിൽനിന്ന് അവർ പ്രതിപക്ഷ മുക്ത ഭാരതം എന്ന തലത്തിലേക്കു നീങ്ങിയിരിക്കുകയാണെന്നും കപിൽ സിബൽ ഒരു അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ജുഡീഷറിയിലെ ചില അംഗങ്ങളുടെ പ്രവർത്തനം നമ്മെ തരം താഴ്ത്തി എന്നായിരുന്നു സിബലിന്‍റെ മറുപടി. അൻപതു വർഷമായി നിയമവ്യവസ്ഥയുടെ ഭാഗമാണ്. പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥയിൽ അങ്ങേയറ്റം ലജ്ജാകരമായ നിലയിൽ തല താഴ്ത്തിപ്പോകുകയാണ്. നാലുവർഷം മുൻപുള്ള ഒരു ട്വീറ്റിന്‍റെ പേരിൽ വർഗീയകലാപ സാധ്യത ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നിലവിലെ സാഹചര്യത്തിൽ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റ് നിലനിൽക്കില്ല. അതിനാൽ, അന്വേഷണ ഏജൻസികൾ മറ്റു കാരണങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. കെട്ടിച്ചമച്ച കേസാണിതെന്നും വ്യാജ അന്വേഷണമാണു നടക്കുന്നതെന്നും പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വിരോധമുള്ള ഒരു വ്യക്തിയെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് അവർക്കെതിരേ അന്വേഷണം നടത്തുകയും ചെയ്യുന്ന രീതിയാണിത്. കക്ഷിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ കോടതിയിൽ പല അടവുകളും പോലീസ് പയറ്റുകയാണെന്നും സിബൽ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.