കാഷ്മീരിൽ വീണ്ടും ഭീകരരുടെ അരുംകൊല; കാഷ്മീരി പണ്ഡിറ്റിനെ വെടിവച്ചുകൊന്നു
കാഷ്മീരിൽ വീണ്ടും ഭീകരരുടെ അരുംകൊല; കാഷ്മീരി പണ്ഡിറ്റിനെ  വെടിവച്ചുകൊന്നു
Wednesday, August 17, 2022 2:14 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ലക്ഷ്യംവച്ച് വീണ്ടും ഭീകരരുടെ ക്രൂരത. ഷോപ്പിയാനിൽ കാഷ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ടയാളെ ഭീകരർ വെടിവച്ചുകൊന്നു. ആക്രമണത്തിൽ ഇദ്ദേഹത്തിന്‍റെ സഹോദരനു പരിക്കേൽക്കുകയും ചെയ്തു.

ഷോപ്പിയാൻ ജില്ലയിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിൽവച്ച് സുനിൽ കുമാർ (45) എന്നയാളെയാണ് ഭീകരർ വധിച്ചത്. പരിക്കേറ്റ സഹോദരൻ പിന്‍റുകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭീകരാക്രമണത്തെത്തുടർന്ന് പ്രദേശം വളഞ്ഞ് പോലീസ് പരിശോധന നടത്തി. തിങ്കളാഴ്ച വൈകുന്നേരം ന്യൂനപക്ഷവിഭാത്തിൽപ്പെട്ടയാളെ ലക്ഷ്യമിട്ട് ഭീകരർ ഗ്രനേഡ് എറിഞ്ഞിരുന്നു. ബുദ്ഗാമിലെ ഗോപാൽപോറയിലായിരുന്നു ആക്രമണം.

ഈവർഷം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന കാഷ്മീരിലെ രണ്ടാമത്തെ പണ്ഡിറ്റ് വിഭാഗക്കാരനാണ് സുനിൽ കുമാർ. മേയ് 12നാണ് രാഹുൽ ഭട്ട് എന്ന കാഷ്മീരി പണ്ഡിറ്റിനെ ഓഫീസിൽവച്ച് ഭീകരർ കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് സംസ്ഥാനത്താരംഭിച്ച വ്യാപക പ്രതിഷേധം തുടരുകയാണ്.


5000 ത്തോളം കാഷ്മിരി പണ്ഡിറ്റുകൾ അതിനുശേഷം ജോലിക്കു ഹാജരായിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ് അനുസരിച്ചുലഭിച്ച ജോലിയിൽനിന്നാണ് ഈ വിഭാഗക്കാർ വിട്ടുനിൽക്കുന്നത്. ക്രമസമാധാനം പുനഃസ്ഥാപിക്കുംവരെ ജമ്മുവിലേക്കു സ്ഥലം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

രാഹുൽ ഭട്ടിന്‍റെ കൊലപാതകത്തിൽ പങ്കുള്ള ലഷ്കർ കമാൻഡർ ലത്തീഫ് റാത്തേർ ഉൾപ്പെടെ മൂന്നു ലഷ്കർ ഭീകരരെ സുരക്ഷാസേന വധിച്ച് ആറാംദിവസമാണ് സുനിൽകുമാറിനെയും സഹോദരനെയും ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഈ വർഷം പതിനഞ്ച് തവണയെങ്കിലും ഭീകരർ ന്യൂനപക്ഷവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.