ബഫർ സോണ്‍ ഉത്തരവിൽ പുനഃപരിശോധനാ ഹർജിയുമായി കേരളം
ബഫർ സോണ്‍ ഉത്തരവിൽ  പുനഃപരിശോധനാ ഹർജിയുമായി കേരളം
Thursday, August 18, 2022 1:17 AM IST
ന്യൂഡൽഹി: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണ്‍ വേണമെന്നുള്ള സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകി കേരളം. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയാണ് ഹർജി സമർപ്പിച്ചത്.

കേരളത്തിന്‍റെ സ്റ്റാൻഡിംഗ് കൗണ്‍സൽ നിഷേ രാജൻ ശങ്കറാണ് ഹർജി ഫയൽ ചെയ്തത്.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് വിധി ചോദ്യം ചെയ്യുന്നത്.

സുപ്രീംകോടതി വിധി അനുസരിച്ച് സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കുന്നതും പിന്നീട് പുനരധിവസിപ്പിക്കുന്നതും സംസ്ഥാനത്തിനു വലിയ പ്രതിസന്ധി സൃഷ്ടിക്കും. വിധി നടപ്പാക്കുന്നത് കൊച്ചിയിലെ പരിസ്ഥിതി ലോല പ്രദേശമായ മംഗളവനത്തിനു സമീപത്ത് സ്ഥിതി ചെയ്യുന്ന ഹൈക്കോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

സുപ്രീംകോടതി വിധി സംരക്ഷിത വനമേഖലകൾ കൂടുതലായുള്ള വയനാട്, ഇടുക്കി, കുമളി, നെയ്യാർ, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

കേരളത്തിൽ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വരുന്ന ജനവാസ മേഖലയാണുള്ളത്.

ഇക്കാരണത്താൽ വിധി നടപ്പാക്കുന്നത് ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർ സോണ്‍ സംബന്ധിച്ച ശിപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയതാണ്. എന്നാൽ, സുപ്രീംകോടതി ശിപാർശകൾ കണക്കിലെടുത്തില്ലെന്നും കേരളം സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ പറയുന്നു.

ഹർജിയുമായി ബന്ധപ്പെട്ട് വനം മന്ത്രിയും അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസർക്കാരും പുനഃപരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.